newsroom@amcainnews.com

വലിയ വീടുകൾക്കുള്ള ആഡംബര നികുതി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് ലഭിച്ചത് 157 കോടി രൂപ

ഇടുക്കി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ വീടുകളിൽ നിന്നുള്ള ആഡംബര നികുതിയായി സംസ്ഥാന ഖജനാവിലേക്ക് എത്തിയത് 157.62 കോടി രൂപ. ഇതിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് 2025-26 സാമ്പത്തിക വർഷത്തിലാണ്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 67.66 കോടി രൂപ നികുതിയായി ലഭിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്തത്. കാസർഗോഡ് സ്വദേശി മുഹമ്മദ് അഷറഫിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ വർഷങ്ങളിലെ നികുതി വരുമാനം:

സാമ്പത്തിക വർഷംലഭിച്ച തുക (കോടിയിൽ)
2025-26₹ 67.66
2024-25₹ 58.46
2023-24₹ 7.39
2022-23₹ 11.18
2021-22₹ 12.91

സംസ്ഥാനത്ത് വലിയ വീടുകളുടെ എണ്ണം വർധിക്കുന്നതും, നികുതി പരിധിക്ക് പുറത്തുള്ള വീടുകളെ കണ്ടെത്താൻ റവന്യൂ വകുപ്പ് നടത്തിയ വിപുലമായ സർവേകളുമാണ് വരുമാനം വർധിക്കാൻ പ്രധാന കാരണം.

1975-ലെ കേരള കെട്ടിട നികുതി നിയമപ്രകാരം, നിശ്ചിത വിസ്തീർണ്ണത്തിന് മുകളിലുള്ള വീടുകൾക്കാണ് ആഡംബര നികുതി ചുമത്തുന്നത്. എന്നാൽ 278.7 ചതുരശ്ര മീറ്റർ (ഏകദേശം 3,000 ചതുരശ്ര അടി) വരെയുള്ള വീടുകളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതിനു മുകളിലുള്ള വീടുകൾക്ക് അവയുടെ വലിപ്പത്തിനനുസരിച്ചുള്ള വിവിധ സ്ലാബുകളിലായാണ് നികുതി ഈടാക്കുന്നത്. അഞ്ച് വർഷത്തേക്കോ അതിൽ കൂടുതലോ കാലയളവിലേക്കുള്ള നികുതി മുൻകൂറായി അടയ്ക്കുന്നവർക്ക് 20 ശതമാനം കിഴിവിന് അർഹതയുണ്ടെങ്കിലും കുടിശ്ശിക വരുത്തിയവർക്ക് ഈ ഇളവ് ലഭിക്കില്ല. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് നികുതി അടയ്ക്കേണ്ടത്; നിശ്ചിത സമയത്തിനുള്ളിൽ നികുതി അടയ്ക്കാത്തവരിൽ നിന്ന് പ്രതിവർഷം 6 ശതമാനം പലിശ പിഴയായി ഈടാക്കുന്നതാണ്.

പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ വില്ലേജ് ഓഫീസുകളിൽ അടയ്ക്കുന്ന ഒറ്റത്തവണ നികുതിക്ക് പുറമെയാണ് ഈ വാർഷിക ആഡംബര നികുതി. സംസ്ഥാനത്തെ ആഡംബര വീടുകളുടെ എണ്ണത്തെക്കുറിച്ചോ അവ കൂടുതലുള്ള വില്ലേജുകളെക്കുറിച്ചോ ഉള്ള കേന്ദ്രീകൃത ഡാറ്റ ലഭ്യമല്ലെന്നും, ഈ വിവരങ്ങൾ ബന്ധപ്പെട്ട കളക്ടറേറ്റുകളിൽ നിന്നോ താലൂക്ക് ഓഫീസുകളിൽ നിന്നോ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

You might also like

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

യുഎസുമായുള്ള വ്യാപാരബന്ധം ശക്തമാക്കാൻ മാർക്ക് കാർണിയുടെ പുതിയ നീക്കങ്ങൾ

സുവേന്ദു അധികാരി അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചു

കേരളത്തിൽ ത്രികോണപ്പയറ്റ്

അമേരിക്കയുടെ സമാധാന കരാർ ഇറാൻ പരിഗണിക്കുന്നു; യുദ്ധം അവസാനത്തിലേക്ക്

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

Top Picks for You
Top Picks for You