newsroom@amcainnews.com

യുഎസിൽനിന്നുളള പന്നിയിറച്ചി ഇറക്കുമതി നിർത്തിയതായി കാനഡ; നടപടി താരിഫ് യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ

ഓട്ടവ: യുഎസിൽ നിന്നുളള പന്നിയിറച്ചി ഇറക്കുമതി നിർത്തിയതായി കാനഡ. യുഎസിലെ ഏറ്റവും വലിയ പന്നിയിറച്ചി സംസ്‌കരണ പ്ലാന്റിൽ നിന്നുളള ഇറക്കുമതിയാണ് നിർത്തിയത്. കാനഡയും യുഎസും തമ്മിലുളള താരിഫ് യുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. കാനഡയുടെ ഈ നീക്കം യുഎസ് പന്നിയിറച്ചി ഉത്പ്പന്നങ്ങളുടെ വിപണിയെ ബാധിച്ചേക്കും.

നോർത്ത് കരോലിനയിലെ ടാർ ഹീലിൽ സ്മിത്ത്ഫീൽഡ് ഫുഡ്‌സ് നടത്തുന്ന ഏറ്റവും വലിയ യു.എസ്. പന്നിയിറച്ചി സംസ്‌കരണ പ്ലാന്റിൽ നിന്നുള്ള ഇറക്കുമതിയാണ് കാനഡ നിർത്തിയത്. അതേസമയം കാനഡയുടെ നടപടിക്ക് കാരണം എന്താണെന്ന് യുഎസ്ഡിഎ ഏജൻസിയും സ്മിത്ത്ഫീൽഡും വ്യക്തമാക്കിയിട്ടില്ല. പ്രശ്‌നങ്ങൾ പരിഹരിച്ച് പ്ലാന്റിൽ നിന്നുളള ഇറക്കുമതി പുനഃസ്ഥാപ്പിക്കുന്നതിനായി യുഎസ്ഡിഎ പ്രവർത്തിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.

യുഎസ് ഗവൺമെന്റ് ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം യുഎസ് പന്നിയിറച്ചിയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി വിപണിയായിരുന്നു കാനഡ. കാനഡയിലെ റീട്ടെയിൽ, ഭക്ഷ്യ സേവന മേഖലകളിൽ യുഎസ് പന്നിയിറച്ചിക്ക് ഗണ്യമായ സാന്നിധ്യമുണ്ട്.

You might also like

ഫിഫ ലോകകപ്പ് വേദികൾക്ക് സമീപം ഡ്രോൺ പറത്തി; ടൊറന്റോയിൽ ഒരാൾ കൂടി പിടിയിൽ, വിട്ടുവീഴ്ചയില്ലെന്ന് പോലീസ്

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

ടൊറന്റോയിലുടനീളം ലോകകപ്പ് ആവേശം ഉണർത്തി മേപ്പിൾ ഇലയുടെ ആകൃതിയിലുള്ള ‘കനേഡിയൻ ക്ലാപ്പർ’

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

യുഎസിൽ വിവിധ വെടിവെപ്പുകളിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരുക്ക്

Top Picks for You
Top Picks for You