newsroom@amcainnews.com

ആൽബർട്ട വേർപിരിയൽ റഫറണ്ടം: വോട്ടർമാരെ സ്വാധീനിക്കാൻ നിരവധി ഗ്രൂപ്പുകൾ രംഗത്ത്

ആൽബർട്ട പ്രവിശ്യയുടെ ഭാവി നിർണ്ണയിക്കുന്ന ഒക്ടോബർ 19-ലെ ചരിത്രപരമായ റഫറണ്ടം മുന്നിൽക്കണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ഇരുപക്ഷത്തുനിന്നും നിരവധി ഗ്രൂപ്പുകൾ സജീവം. ആൽബർട്ട കാനഡയുടെ ഭാഗമായിത്തന്നെ തുടരണമെന്ന് വാദിക്കുന്ന ‘റിമെയ്ൻ’  പക്ഷവും, സ്വതന്ത്ര രാജ്യമാകണമെന്ന് ആവശ്യപ്പെടുന്ന ‘ലീവ്’ പക്ഷവും വ്യത്യസ്ത തന്ത്രങ്ങളുമായാണ് രംഗത്തെത്തിയത്‌. ആൽബർട്ടയിൽ  ഒരൊറ്റ കേന്ദ്രീകൃത നേതൃത്വത്തിന് കീഴിലല്ല ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആൽബർട്ട കാനഡയിൽ തന്നെ തുടരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുന്നത് പ്രവിശ്യാ പ്രീമിയർ ഡാനിയേൽ സ്മിത്ത് ആണെങ്കിലും, പ്രചാരണ രംഗത്ത് മറ്റ് പ്രമുഖ ഗ്രൂപ്പുകളാണ് മുന്നിലുള്ളത്. മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലൂക്കാസുക്കിന്റെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പാണ് പ്രചാരണത്തിൽ ഏറ്റവും മുന്നിലുള്ളത്. കാനഡയോടുള്ള തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതിനായി ഇവർ എഡ്മിൻ്റനിൽ കാമ്പയിൻ ഓഫീസ് തുറക്കുകയും, ‘യൂണിറ്റി ബസ്’ വഴി പതിനായിരക്കണക്കിന് ബോർഡുകൾ വിതരണം ചെയ്‌ത്‌ തു‌ടങ്ങി.

മുൻ ഫെഡറൽ കൺസർവേറ്റീവ് മന്ത്രി മോണ്ടെ സോൾബെർഗ് രൂപീകരിച്ച പരസ്യ ഗ്രൂപ്പാണിത്. മുൻ പ്രീമിയർ ജേസൺ കെന്നി ഉൾപ്പെടെയുള്ള പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയക്കാർ ഇതിന് പിന്നിലുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള വൻ പ്രചാരണമാണ് ഇവർ ലക്ഷ്യമിടുന്നത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ദ്ധരും ഉൾപ്പെടുന്ന ഒരു ‘പോപ്പ്-അപ്പ് തിങ്ക്-ടാങ്ക്’ ആണിത്. വിഘടനവാദം ആൽബർട്ടയ്‌ക്ക്‌ ഉണ്ടാക്കാവുന്ന സാമ്പത്തിക തകർച്ചകളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഇവർ പുറത്തുവിട്ടു. രാഷ്ട്രീയ തന്ത്രജ്ഞനായ സ്റ്റീഫൻ കാർട്ടറുടെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പ്, റഫറണ്ടത്തിലെ വിഘടനവാദ ചോദ്യത്തെ മാത്രമല്ല, പ്രീമിയർ ഡാനിയേൽ സ്മിത്ത് മുന്നോട്ടുവെക്കുന്ന മറ്റ് 9 ഭരണഘടനാ പരിഷ്കാരങ്ങളെയും എതിർക്കുന്നു. ഒക്ടോബറിലെ ജനഹിതപരിശോധനയിലൂടെ ഭാവിയിൽ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ഒരു നിയമപരമായ പ്രക്രിയ ആരംഭിക്കണമെന്നാണ് വിഘടനവാദികളുടെ ആവശ്യം.

ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ്  2021 മുതൽ ആൽബർട്ടയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന പ്രധാന ഗ്രൂപ്പാണിത്. ആൽബർട്ടയെ സ്വതന്ത്രമാക്കാനുള്ള പെറ്റീഷൻ കോടതി തള്ളിയതിനെത്തുടർന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് കൊണ്ടുവന്ന പരിഷ്കരിച്ച റഫറണ്ടം ചോദ്യത്തിൽ ഇവരുടെ നേതാക്കളായ മിച്ച് സിൽവെസ്റ്ററും ജെഫ്രി റാത്തും കടുത്ത അമർഷത്തിലാണ്. ഇവർ ഒക്ടോബറിലെ വോട്ടിനായി പുതിയ പേരിൽ ഒരു പരസ്യ ഗ്രൂപ്പ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ്.  പ്രമുഖ അഭിഭാഷകനായ കീത്ത് വിൽസൺ ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ ഗ്രൂപ്പാണിത്. മറുപക്ഷത്തെ പ്രൊഫഷണൽ ലോബിയിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും നേരിടാൻ കൂടുതൽ അത്യാധുനിക വെബ്‌സൈറ്റുകളും കൃത്യമായ വിവരങ്ങളും വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

You might also like

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Top Picks for You
Top Picks for You