newsroom@amcainnews.com

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

ആല്‍ബര്‍ട്ടയില്‍ അനധികൃതമായി താമസിക്കുന്ന( രേഖകളില്ലാതെ) കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതില്‍ ആശങ്കയറിയിച്ച് കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കാന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് എഡ്മിന്റന്‍ പബ്ലിക് സ്‌കൂള്‍ ട്രസ്റ്റിമാര്‍ ആല്‍ബര്‍ട്ട സര്‍ക്കാരിനു മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ഡെമട്രിസ് നിക്കോളൈഡ്‌സ് ഈ വിഷയത്തില്‍ ഇതുവരെ വ്യക്തമായ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. നികുതിദായകരോടുള്ള ഉത്തരവാദിത്തവും പ്രവിശ്യയിലെത്തുന്നവരോടുള്ള അനുകമ്പയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ആല്‍ബര്‍ട്ട ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1990-ല്‍ കാനഡ അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ കണ്‍വെന്‍ഷന്‍ അനുസരിച്ച്, എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കണം. ഇത് ഒരു പ്രത്യേകാവകാശമല്ല, മറിച്ച് കുട്ടികളുടെ അടിസ്ഥാനപരമായ അവകാശമാണെന്ന് ഇസ്ലാമിക് ഫാമിലി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് അസോസിയേഷനിലെ സാമൂഹ്യപ്രവര്‍ത്തകയായ സാമന്ത വോക്‌സ് ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദോഷകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കാനഡയില്‍ ഒന്റാരിയോയില്‍ മാത്രമാണ് രേഖകളില്ലാത്ത കുട്ടികളെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ നിയമമുള്ളത്. ഇത് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം വിദ്യാഭ്യാസം എല്ലാവര്‍ക്കും അവകാശമാണെന്നും അവര്‍ഓര്‍മ്മിപ്പിച്ചു.

You might also like

പ്രതീക്ഷകൾക്ക് ജീവൻവച്ച് ചബഹാർ; ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ വീണ്ടും സജീവമാകുന്നു

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

ഗുരുഗ്രാം പൊലീസിന്റെ അവകാശവാദം: വ്യാജമെന്ന് ഭഗവന്ത് മാൻ അകാൽ തഖ്തിൻ വിശേഷിപ്പിച്ച വീഡിയോ ക്ലിപ്പിന്റെ ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ പഞ്ചാബ് ഉദ്യോഗസ്ഥർ 10 ലക്ഷം രൂപ നൽകി

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

Top Picks for You
Top Picks for You