newsroom@amcainnews.com

ആഗോള സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കാനഡ മാറുകയാണോ? അയഞ്ഞ നിയമ സംവിധാനവും നിസ്സംഗത പുലർത്തുന്ന സർക്കാരും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുവെന്ന് വിദഗ്ദ്ധർ

ഒന്റാരിയോ: ആഗോള സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കാനഡ മാറുകയാണോ? സമീപകാലത്തുണ്ടായിരിക്കുന്ന പല സംഭവങ്ങളും വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. സ്റ്റീഫൻ ഹാർപ്പറിൻ്റെ കൺസർവേറ്റീവ് സർക്കാരിൻ്റെ കാലത്താണ് ഈ പ്രശ്നം ആദ്യം ഉയർന്നുവന്നത്. പിന്നീട് ജസ്റ്റിൻ ട്രൂഡോയുടെ ലിബറലുകൾക്ക് കീഴിൽ അത് അതിവേഗം വർദ്ധിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാനഡയിലെ മോബ്സ്റ്റേഴ്സിൻ്റെ ഒരു പര്യായമാണ് “ഗ്ലോറിയസ്”. കടുത്ത ശിക്ഷാവിധിയുടെ അഭാവവും, കാര്യക്ഷമതയില്ലാത്ത സർക്കാർ നടപടികളുമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ ആക്കം കൂട്ടിയത്.

സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കാനഡ മാറിയിരിക്കുന്നു എന്ന് ക്യൂൻസ് യൂണിവേഴ്സിറ്റി പ്രൊഫസറും പ്രശസ്ത സംഘടിത കുറ്റകൃത്യ വിദഗ്ധനുമായ അൻ്റോണിയോ നിക്കാസോ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾക്ക് പിടിമുറുക്കാൻ കഴിയുന്നൊരു ഒരു പ്രദേശമായി കാനഡ മാറിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, “സംഘടിത കുറ്റകൃത്യം” എന്ന പ്രയോഗത്തിൻ്റെ അർത്ഥം പോലും മാറി. പണ്ട് മോബ്സ്റ്ററുകൾ എന്നാൽ, ഇറ്റാലിയൻ ഗുണ്ടാസംഘങ്ങളെക്കുറിച്ചാണ് കാനഡക്കാർ ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. റിയൽ എസ്റ്റേറ്റ്, വൻകിട ബാങ്കുകൾ, കാസിനോകൾ എന്നിവയിലൂടെ പ്രതിവർഷം 45 ബില്യൺ മുതൽ 113 ബില്യൺ ഡോളർ വരെ ഒഴുകിയെത്തുന്ന കാനഡ കള്ളപ്പണം വെളുപ്പിക്കലിൻ്റെ ആഗോള കേന്ദ്രമായി മാറിയിരിക്കുന്നു.

ഫെൻ്റനൈലിൻ്റെ ഉത്പാദനം, വിൽപ്പന, മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്ക്കാണ് ആ പണം ഉപയോഗിക്കപ്പെടുന്നത്. ഗുണ്ടാസംഘങ്ങളിലെ മരണനിരക്ക് കുറവാണെങ്കിലും കാനഡയിൽ അഴിമതി അതിരൂക്ഷമാണെന്ന് നികാസോ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ കൂടണമെങ്കിൽ , സ്ഥാപനങ്ങളെയും, സത്യസന്ധമായ ബിസിനസുകളെയും, രാഷ്ട്രീയക്കാരെയും, പോലീസിനെയും എല്ലാത്തിനെയും സ്വാധീനിച്ചിരിക്കണം. ഇപ്പോൾ അത് എല്ലാ മേഖലയെയും ബാധിച്ചിരിക്കുന്നു എന്ന് നിക്കാസോ വ്യക്തമാക്കുന്നു. കാനഡ കുറ്റകൃത്യക്കാർക്കിടയിൽ ഇത്രയധികം ജനപ്രിയമാകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നും നിക്കാസോ അഭിപ്രായപ്പെട്ടു. കുറഞ്ഞ അപകടസാധ്യതയും ഉയർന്ന പ്രതിഫലവുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. അയഞ്ഞ നിയമ സംവിധാനവും നിസ്സംഗത പുലർത്തുന്ന സർക്കാരും എല്ലാം പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുവെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.

You might also like

ഇന്ത്യ-യു.എ.ഇ പ്രതിരോധ സഖ്യം ശക്തമാകുന്നു: 5 ബില്യൺ ഡോളറിന്റെ നിക്ഷേപം; ഡ്രോണുകളും മിസൈലുകളും നാവിക പ്ലാറ്റ്‌ഫോമുകളും സംയുക്തമായി നിർമ്മിക്കും

മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം നടന്നു; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്‌തു; പകുതിയോളം പേർ പുതുമുഖങ്ങൾ

എണ്ണൂറിലധികം ഇറ്റാലിയൻ കമ്പനികൾ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു: ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി

രൂപയ്ക്ക് റെക്കോർഡ് തകർച്ച: രാജ്യത്ത് ഇറക്കുമതിക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയേക്കും

ഇന്ത്യൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എബോള ജാഗ്രത: പരിശോധനാ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

Top Picks for You
Top Picks for You