യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിനെ സെനറ്റ് അംഗീകരിച്ചു. 52-48 വോട്ടുകൾക്കാണ് സെനറ്റ് അംഗീകാരം നൽകിയത്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കുന്ന ആദ്യത്തെ ഹൈന്ദവ ഡയറക്ടറാണ് തുളസി ഗബ്ബാർഡ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് തുളസി ഗബ്ബാർഡിനെ നാമനിർദേശം ചെയ്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണ് തുളസിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെയായി തുളസി അമേരിക്കയ്ക്ക് വേണ്ടി പോരാടിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവാണ് തുളസിയെന്നും ട്രംപ് എക്‌സ് പോസ്റ്റിൽ കുറിച്ചിരുന്നു.
2013 മുതൽ 2021 വരെ ഹവായിയിലെ ടു ആം കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ ഡെമോക്രാറ്റിക് പ്രതിനിധിയായി തുളസി ഗബ്ബാർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചു.2022ലാണ് ഡെമോക്രാറ്റിക് പാർട്ടി താത്കാലികമായി വിട്ടു ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവസമ്പത്തും ഇവർക്കുണ്ട്.
അതേസമയം പേരുകൊണ്ട് പലപ്പോഴും ഇന്ത്യൻ വംശജയാണെന്ന് തെറ്റിദ്ധരിച്ച ഒരു വ്യക്തി കൂടിയാണ് തുളസി ഗബ്ബാർഡ്. ആദ്യ പേര് തുളസി എന്നാണെങ്കിലും ഇന്ത്യയുമായി ഇവർക്ക് യാതൊരു നേരിട്ടുള്ള ബന്ധവും ഇല്ല. അമ്മ കരോൾ പോർട്ടൽ ഹിന്ദു മതം സ്വീകരിച്ചതിനെ തുടർന്ന് മക്കൾക്ക് സംസ്‌കൃത-ഹിന്ദു വാക്കുകൾ പേരായി നൽകിയതാണ് തുളസി എന്ന പേരിന് പിന്നിലെ കഥ.