newsroom@amcainnews.com

വിദേശ അഴിമതി നടപടി നിയമം താത്ക്കാലികമായി നിർത്തിവച്ച് ട്രംപ്; നടപടി അദാനിയെ രക്ഷിക്കാനോ?

വാഷിംഗ്ടൺ: അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി അന്വേഷണത്തിന് ഉപയോഗിച്ചിരുന്ന അരനൂറ്റാണ്ട് പഴക്കമുള്ള നിയമം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്താൻ നീതിന്യായ വകുപ്പിനോട് നിർദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ബിസിനസ് നേടുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടി അമേരിക്കൻ കമ്പനികളും വിദേശ സ്ഥാപനങ്ങളും വിദേശ ഗവൺമെന്റുകളുടെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് വിലക്കുന്ന 1977ലെ വിദേശ അഴിമതി നടപടി നിയമം (എഫ്‌സിപിഎ) നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗറിനുമെതിരെയുള്ള കുറ്റപത്രം ഉൾപ്പെടെ യുഎസ് നീതിന്യായ വകുപ്പിന്റെ ചില കേസുകളിലെ എഫ്‌സിപിഎ നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്താൻ പ്രസിഡന്റ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയോട് നിർദ്ദേശിച്ചു. സോളാർ പവർ കരാറുകൾക്ക് അനുകൂലമായ നിബന്ധനകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ യു എസ് ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നൽകാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള വകുപ്പ് അദാനിയെ കുറ്റക്കാരനാക്കിയിരുന്നു.

അമേരിക്കൻ ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും അദാനി ഗ്രൂപ്പ് കോടിക്കണക്കിന് ഡോളർ സ്വരൂപിച്ചതായി കഴിഞ്ഞ വർഷം പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. അമേരിക്കൻ നിക്ഷേപകരുമായോ വിപണികളുമായോ ഉള്ള ബന്ധങ്ങളെ എഫ്സിപിഎയുമായി പ്രോസിക്യൂട്ടർമാർ കഴിഞ്ഞ വർഷം ബന്ധിപ്പിച്ചിരുന്നു. ട്രംപ് താത്ക്കാലികമായി നിർത്തിവെച്ച നടപടി അദാനി ഗ്രൂപ്പിന് ആശ്വാസമായി കണക്കാക്കപ്പെടുന്നു, പക്ഷേ ആറ് മാസത്തെ അവലോകന കാലയളവിനുശേഷം നീതിന്യായ വകുപ്പ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാണേണ്ടതുണ്ട്.

ട്രംപ് ഒപ്പിട്ട ഉത്തരവിൽ 180 ദിവസത്തിനുള്ളിൽ എഫ്സിപിഎയ്ക്ക് കീഴിലുള്ള അന്വേഷണങ്ങളെയും എൻഫോഴ്സ്മെന്റ് നടപടികളെയും നിയന്ത്രിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും അവലോകനം ചെയ്യാൻ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ‘അവലോകന കാലയളവിൽ അറ്റോർണി ജനറൽ വ്യക്തിഗത ഒഴിവാക്കൽ നടത്തണമെന്ന് തീരുമാനിക്കുന്നില്ലെങ്കിൽ പുതിയ എഫ്സിപിഎ അന്വേഷണങ്ങളോ എൻഫോഴ്സ്മെന്റ് നടപടികളോ ആരംഭിക്കുന്നത് നിർത്തലാക്കിയേക്കിയേക്കാം.

നിലവിലുള്ള എല്ലാ എഫ്സിപിഎ അന്വേഷണങ്ങളോ എൻഫോഴ്സ്മെന്റ് നടപടികളോ വിശദമായി അവലോകനം ചെയ്യാനും എഫ്സിപിഎ നടപ്പാക്കലിൽ ശരിയായ പരിധികൾ പുനഃസ്ഥാപിക്കാനും പ്രസിഡന്റിന്റെ വിദേശനയ പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കാനും അത്തരം കാര്യങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാനുമാണ് ആവശ്യപ്പെടുന്നത്.

You might also like

വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയ സംവിധാനം വരുന്നു; പിഇഐ-മക്മാസ്റ്റർ കൊളാബറേറ്റീവ് ഹോസ്പിറ്റലിസ്റ്റ് ഫെലോഷിപ്പ്

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ; ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

സ്കൂളിൽ പോയ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ ‘കാമുകൻ’ അറസ്റ്റിൽ

Top Picks for You
Top Picks for You