newsroom@amcainnews.com

കാനഡയ്‌ക്കെതിരായ യുഎസ് താരിഫ് 30 ദിവസത്തേക്ക് മരവിപ്പിച്ചു: ട്രൂഡോ

ഓട്ടവ : കാനഡ-യുഎസ് താരിഫ് യുദ്ധത്തിന് താൽക്കാലിക വിരാമം. കാനഡയ്ക്കെതിരായി യുഎസ് പ്രഖ്യാപിച്ച താരിഫ് 30 ദിവസത്തേയ്ക്ക് താൽക്കാലികമായി മരവിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താരിഫുകൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിയത്.

അതിർത്തി സുരക്ഷാ പദ്ധതികൾക്കായി കാനഡ 1.3 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു. കാനഡ-യുഎസ് അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനായി പുതിയ ഹെലികോപ്റ്ററുകൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ എന്നിവ ഉപയോഗിക്കുമെന്നും ട്രൂഡോ പറയുന്നു. കൂടാതെ സംഘടിത കുറ്റകൃത്യങ്ങൾ, ഫെൻ്റനൈൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് കാനഡ-യുഎസ് സംയുക്ത സ്‌ട്രൈക്ക് ഫോഴ്‌സ് ആരംഭിക്കും, ട്രൂഡോ അറിയിച്ചു. നിലവിൽ അതിർത്തി സംരക്ഷണത്തിനായി 10,000 ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു.

You might also like

ഓസ്‌ട്രേലിയയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

കാനഡയിൽ വീടുകളുടെ നിർമ്മാണം ഇരട്ടിയാക്കണം: CMHC

കാനഡയിൽ ആയിരക്കണക്കിന് ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികൾ തിരിച്ചു വിളിച്ചു

ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മധ്യേഷ്യ കത്തും: റഷ്യ

മെട്രോലിങ്ക്സിന്‍റെ പുതിയ സിഇഒ ആയി മൈക്കൽ ലിൻഡ്സെ

Top Picks for You
Top Picks for You