newsroom@amcainnews.com

സാഗുവാരോ തടാകത്തിലെ ബോട്ടിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും മരിച്ച നിലയിൽ; മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

ഫീനിക്സ്: ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധ ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാരിക്കോപ കൗണ്ടി ഷെരീഫ് ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫീനിക്സിൽ നിന്ന് ഏകദേശം 50 മിനിറ്റ് കിഴക്കായി സ്ഥിതി ചെയ്യുന്ന സാഗുവാരോ തടാക മറീനയിൽ വൈകുന്നേരം 3 മണിയോടെ ഡെപ്യൂട്ടികൾ എത്തിയപ്പോൾ, ഒരു ബോട്ടിൽ മൂന്ന് പേർ മരിച്ചതായി കണ്ടെത്തിയതായി സാർജന്റ് കാൽബർട്ട് ഗില്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൗസ് ബോട്ടുകൾ പോലുള്ള വലിയ ബോട്ടുകളിൽ പലപ്പോഴും കാണപ്പെടുന്ന ഗ്യാസോലിൻ-പവർ ജനറേറ്ററുകളിൽ നിന്ന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

You might also like

കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ​ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

കുടിയേറ്റ പ്രക്ഷോഭം: ലൊസാഞ്ചലസില്‍ മറീനുകള്‍ സജ്ജം

അഹമ്മദാബാദ് വിമാനപകടം: അനുശോചനം അറിയിച്ച് മാര്‍ക്ക് കാര്‍ണി

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

Top Picks for You
Top Picks for You