newsroom@amcainnews.com

ടിബറ്റ് ഭൂകമ്പം: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 400 പേരെ രക്ഷപ്പെടുത്തി; ഇന്നലെ കിൻഗോയിൽ ഭൂകമ്പം, ആൾനാശമില്ല

ബെയ്ജിങ്: ടിബറ്റിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സൈന്യം 400 പേരെ രക്ഷപ്പെടുത്തി. കൊടും തണുപ്പിൽ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. മൈനസ് 18 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ താപനില. വീടുകളും മറ്റും തകർന്ന് എല്ലാം നഷ്ടപ്പെട്ട് തുറസ്സായ പ്രദേശങ്ങളിൽ ടെന്റുകളിൽ കഴിയുന്നവർക്കും ഈ തണുപ്പ് ഭീഷണിയാണ്.

126 പേർ മരിക്കുകയും 188 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭൂകമ്പത്തിൽ 3600 വീടുകളാണ് തകർന്നത്. 14,000 രക്ഷാപ്രവർത്തകർ ഇപ്പോഴും തിരിച്ചിൽ തുടരുകയാണ്. പ്രഭവകേന്ദ്രമായ ടിങ്കരിയുടെ സമീപപ്രദേശങ്ങളിലുണ്ടായിരുന്ന 400 വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

ചൈനീസ് നഗരമായ ക്വിൻഗേയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്നലെ ഉണ്ടായെങ്കിലും മരണവും വലിയ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. മഞ്ഞനദിയുടെ ഉദ്ഭവസ്ഥാനത്തിനു സമീപമായിരുന്നു പ്രഭവകേന്ദ്രം. ഇന്ത്യയുടെ അരുണാചൽ അതിർത്തിയോടു ചേർന്ന് ബ്രഹ്മപുത്ര നദിയിൽ ചൈന പുതിയ അണക്കെട്ടു നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തുനിന്ന് ടിങ്കരിയിലേക്ക് 500 കിലോമീറ്ററേയുള്ളൂ.

You might also like

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

യുഎസിൽ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥിനികൾ തിരമാലയിൽപ്പെട്ടു മരിച്ചു

യുഎസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പ്: ‘ക്വട്ടേഷൻ സംഘങ്ങളുമായി’ ബന്ധമുണ്ടെന്ന് ടൊറന്റോ പോലീസ്

എഐ സാങ്കേതികവിദ്യ വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാനഡയിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

Top Picks for You
Top Picks for You