കാനഡയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഒരു സ്ത്രീക്ക് 1.25 കുട്ടികൾ എന്ന നിരക്കിലാണ് നിലവിലെ ജനനനിരക്ക്. കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്നതിനാൽ 20-നും 49-നും ഇടയിൽ പ്രായമുള്ള പകുതിയോളം സ്ത്രീകൾക്കും കുട്ടികളില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടികളെ വളർത്താനുള്ള ഉയർന്ന ചെലവാണ് മിക്ക ദമ്പതികളും കുട്ടികളെ ഒഴിവാക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തങ്ങളുടെ റിട്ടയർമെൻ്റ് സമ്പാദ്യം കുറയ്‌ക്കേണ്ടി വരുന്നതായി ദമ്പതികൾ പറയുന്നു.






