newsroom@amcainnews.com

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള രോഗബാധയെന്ന് സംശയം; മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള ബാധയെന്ന് സംശയം ഉയർന്നിരിക്കുകയാണ്. പാലാ വലവൂർ സ്വദേശിനിയായ 54-കാരിയെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, യാത്രാ പശ്ചാത്തലം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ഇടപെട്ടാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

നിലവിൽ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ എബോള രോഗികളിൽ കാണാറുള്ള മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നും ഇവർക്കില്ലെന്നും, പനിയിൽ നേരിയ കുറവുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗിയുടെ രക്തസാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ എബോള രോഗബാധയുണ്ടോ എന്ന് കൃത്യമായി സ്ഥിരീകരിക്കാനാകൂ. തുടർനടപടികളും ചികിത്സാ രീതികളും നിശ്ചയിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിക്കും.

You might also like

ലോകകപ്പ് 2026: കാനഡയിലെത്തുന്ന കായികപ്രേമികൾക്കൊരു ട്രാവൽ ടിപ്സ്

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

വർദ്ധിച്ചുവരുന്ന പലചരക്ക് ചെലവുകൾക്കിടയിൽ ഭക്ഷ്യമേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് കാനഡയുടെ വാഗ്ദാനം

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

പൂങ്കുന്നത്തെ വീട്ടിൽ നിന്നും 22 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി; തറ പൊളിച്ചപ്പോൾ കണ്ടെത്തിയത് ഒഴിഞ്ഞ മുട്ടത്തോടുകൾ

Top Picks for You
Top Picks for You