ഇറാൻ യുദ്ധവും യുഎസ് വ്യാപാര അനിശ്ചിതത്വവും സാമ്പത്തിക വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്നതിനിടെ സെൻട്രൽ ബാങ്ക് ഇന്ന് രാവിലെ പലിശനിരക്ക് പ്രഖ്യാപിക്കും. ബാങ്ക് ഓഫ് കാനഡ തുടർച്ചയായി അഞ്ചാം തവണയും 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് രാജ്യത്തെ ഇന്ധനവില കുതിച്ചുയർന്നതോടെ ഏപ്രിലിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ വാർഷികാടിസ്ഥാനത്തിൽ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ നേരിയ ഇടിവ് നേരിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി പറയുന്നു. കൂടാതെ മെയ് മാസത്തിൽ സമ്പദ്‌വ്യവസ്ഥ 88,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും, ഇതോടെ വർഷാരംഭം മുതൽ തൊഴിൽ ഇടിവ് ഭാഗികമായി നികത്തിയെന്നും ഏജൻസി അറിയിച്ചു.






