newsroom@amcainnews.com

വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു. ടാങ്കറില്‍ ഇപ്പോഴും രാസമിശ്രിതം ഉള്ളതിനാല്‍ നിലവിസെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്നു അധികൃതര്‍ വ്യക്തമാക്കി. വാഷിങ്ടണ്‍ സംസ്ഥാനത്തിലെ ലോങ്‌വ്യൂവിലുള്ള നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ് എന്ന പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്ലില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.

ടാങ്കില്‍ രാസമിശ്രിതം ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ സങ്കീര്‍ണമാണ്. എട്ട് തൊഴിലാളികളെ പൊള്ളലേറ്റ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിനും പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ട ഒന്‍പതു പേരെ ലോംഗങ്‌വ്യൂവിലെ പീസ്ഹെല്‍ത്ത് സെന്റ് ജോണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

You might also like

ആൽബർട്ടയെ ചേർത്തുനിർത്താൻ മാർക്ക് കാർണി: പുതിയ ഊർജ നയങ്ങൾ പ്രഖ്യാപിച്ചു

ലോകകപ്പ് ആതിഥേയത്വം: ഒരു ബില്യൺ ഡോളർ ചെലവഴിക്കും; കാനഡ പാർലമെന്ററി ബജറ്റ് ഓഫീസർ

കടുത്ത ഭക്ഷ്യക്ഷാമം: ക്യൂബയ്ക്ക് സഹായമായി ചൈന

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് കേന്ദ്രം; നടപടി രാജ്യസുരക്ഷക്ക് ഭീഷണിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ

ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാർ ഉടൻ: മന്ത്രി പീയൂഷ് ഗോയൽ

ഇന്ധനവില വര്‍ധന: യുഎസില്‍ രൂക്ഷ പ്രതിസന്ധി

Top Picks for You
Top Picks for You