newsroom@amcainnews.com

ഇന്ത്യൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എബോള ജാഗ്രത: പരിശോധനാ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

എബോള ബാധിക്കാൻ “സാധ്യത കൂടിയ രാജ്യങ്ങളിൽ” (high risk countries) നിന്നും ഇന്ത്യൻ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് അതിർത്തി പ്രവേശന കവാടങ്ങൾ എന്നിവടങ്ങളിലേക്ക് എത്തുന്ന യാത്രക്കാർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡി.ആർ കോംഗോ (DR Congo), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരികയോ അവിടുത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുകയോ (transit) ചെയ്തവർക്ക് പനി, ക്ഷീണം, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, അകാരണമായ രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് പോകുന്നതിന് മുൻപ് വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസറെയോ ഹെൽത്ത് ഡെസ്കിലോ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനുപുറമേ, എബോള സ്ഥിരീകരിച്ചതോ അല്ലെങ്കിൽ രോഗബാധ സംശയിക്കുന്നതോ ആയ ഒരു വ്യക്തിയുടെ രക്തവുമായോ മറ്റ് ശരീരദ്രവങ്ങളുമായോ നേരിട്ട് സമ്പർക്കമുണ്ടായിട്ടുള്ളവരും പ്രവേശന കവാടങ്ങളിലെ ആരോഗ്യ വിഭാഗം അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

You might also like

കടുത്ത ചൂട് ടൊറന്റോയിൽ അതീവ ജാഗ്രതാ നിർദ്ദേശം

മഹാരാഷ്ട്രയിൽ കടുത്ത ഉഷ്ണതരംഗം: 226 പേർക്ക് സൂര്യാഘാതം, താപനില ഉയരുന്നതിനിടയിൽ കുട്ടികൾ കുഴഞ്ഞുവീഴുന്നു

പോർട്ടലിൽ കോളമില്ല; ഭാഷാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനാകാതെ കാനഡയിലെ PGWP അപേക്ഷകർ ആശങ്കയിൽ

വൻ മാറ്റം; സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ കേരള സർക്കാർ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നു

കനേഡിയൻ പച്ചക്കറി വിപണിയിൽ വൻ പ്രതിസന്ധി; കൂൺ കർഷകർക്ക് പുതിയ നികുതി ഭാരവുമായി ട്രംപ് ഭരണകൂടം

പൊള്ളലേൽക്കാൻ സാധ്യത; Zwilling ഇലക്ട്രിക് കെറ്റിലുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Top Picks for You
Top Picks for You