newsroom@amcainnews.com

ടൊറന്റോയിൽ ലിജിയണയർ ഡിസീസ് സ്ഥിരീകരിച്ചു; ഒൻപത് പേർ ചികിത്സയിൽ

ടൊറന്റോ: നഗരത്തിൽ ഒൻപത് പേർക്ക് മാരകമായ ശ്വാസകോശ രോഗമായ ലിജിയണയർ ഡിസീസ് (Legionnaires’ disease) സ്ഥിരീകരിച്ചു. ടൊറന്റോ പബ്ലിക് ഹെൽത്ത് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

രോഗികളുടെ സ്വകാര്യത മുൻനിർത്തി രോഗം ബാധിക്കപ്പെട്ട കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിൽ പൊതുജനങ്ങൾക്ക് വലിയ തോതിലുള്ള ഭീഷണിയില്ലെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. ലിജിയണെല്ല എന്ന ബാക്ടീരിയ വഴി പടരുന്ന ഈ ശ്വാസകോശ രോഗം പ്രധാനമായും കൃത്യമായി പരിരക്ഷിക്കാത്ത കൂളിംഗ് ടവറുകൾ, ഹ്യുമിഡിഫയറുകൾ തുടങ്ങിയ ജലസംവിധാനങ്ങളിലാണ് വളരുന്നത്. ഇത്തരം ബാക്ടീരിയ കലർന്ന ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. കടുത്ത പനിയും വിറയലുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

കഴിഞ്ഞ വർഷം ലണ്ടനിൽ ലിജിയണയർ ഡിസീസ് പടർന്നുപിടിച്ചതിനെത്തുടർന്ന് നാല് പേർ മരിക്കുകയും നൂറോളം പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

You might also like

ഇന്ത്യയുൾപ്പെടെയുള്ള മൂന്ന് വൻശക്തികളുമായി കാനഡ ഉടൻ വ്യാപാര കരാറിലേക്ക്; ലക്ഷ്യം ആഗോള വിപണി

പുതിയ യുജിസി വ്യവസ്‌ഥ ഫീസ് കൂട്ടുമെന്ന് ആശങ്ക

ബോംബ് ഭീഷണി: ടൊറന്റോയിലെ സ്കൂളുകളിൽ സുരക്ഷ ശക്തമാക്കി

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

കാനഡയിൽ പട്ടിണി കൂടുന്നു; ജീവിതച്ചെലവിൽ ശ്വാസംമുട്ടി ജനങ്ങൾ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശം, വിദഗ്ധ ചികിത്സ തുടരുന്നു

Top Picks for You
Top Picks for You