newsroom@amcainnews.com

കാനഡയ്‌ക്കൊപ്പം: വേർപിരിയലിനെ എതിർത്ത് ആൽബർട്ട ജനത

പ്രവിശ്യാ സ്വയംഭരണത്തെച്ചൊല്ലിയുള്ള ചർച്ച ശക്തമാകുന്നതിനിടെ ഭൂരിഭാഗം ആൽബർട്ട ജനതയും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നടത്തിയ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേയിലാണ് വേർപിരിയൽ വാദത്തേക്കാൾ ഐക്യത്തിനാണ് മുൻഗണനയെന്ന കണ്ടെത്തൽ. നിലവിൽ ഒരു ഹിതപരിശോധന നടക്കുകയാണെങ്കിൽ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും കാനഡയിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾ, 29 ശതമാനം പേർ മാത്രമാണ് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടിനെ പിന്തുണച്ചത്.

സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാണ് കാനഡയ്‌ക്കൊപ്പം നിൽക്കാൻ ആൽബർട്ടക്കാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഫെഡറൽ സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി മൂലം വേർപിരിയലിനെ അനുകൂലിക്കുന്നവർ പ്രവിശ്യയിലെ വിഭവങ്ങളിൽ പൂർണ്ണ നിയന്ത്രണം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയാൽ പകുതിയിലധികം പേരും പ്രവിശ്യ വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ അമേരിക്കയുമായി ലയിക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദമുണ്ടാകുമെന്ന ഭയവും ജനങ്ങൾക്കിടയിലുണ്ട്.

You might also like

ജീവിതച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ ട്രംപ് കൂടുതൽ പ്രതിരോധത്തിൽ- ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾക്ക് യു.എസ് ‘വഴി കാട്ടും’ എന്ന് പ്രസിഡന്റ്

യുഎസിൽ ഇന്ധനവില കുതിക്കുന്നു: കാലിഫോർണിയയിൽ പെട്രോൾ വില 6 ഡോളർ കടന്നു

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

തൊഴിൽക്ഷാമം പരിഹരിക്കാൻ 6 ബില്യൺ ഡോളറിന്റെ വൻപദ്ധതി; പ്രതീക്ഷയോടെ കനേഡിയൻ വിദ്യാർത്ഥികൾ

കാനഡയിൽ സോക്കർ ആവേശം തിരികെയെത്തുന്നു; വാൻകൂവറിന് ഗവൺമെന്റിന്റെ വക പുത്തൻ സമ്മാനം; പുതിയ പദ്ധതികൾ വൈറ്റ്‌കാപ്‌സിന് ഗുണമാകുമോ?

മിസിസാഗയിൽ 2 മില്യൺ ഡോളറിന്റെ കഞ്ചാവ് മോഷണം: അഞ്ച് പേർ അറസ്റ്റിൽ, തോക്കുകളും കണ്ടെടുത്തു

Top Picks for You
Top Picks for You