newsroom@amcainnews.com

കാനഡയ്‌ക്കൊപ്പം: വേർപിരിയലിനെ എതിർത്ത് ആൽബർട്ട ജനത

പ്രവിശ്യാ സ്വയംഭരണത്തെച്ചൊല്ലിയുള്ള ചർച്ച ശക്തമാകുന്നതിനിടെ ഭൂരിഭാഗം ആൽബർട്ട ജനതയും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നടത്തിയ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേയിലാണ് വേർപിരിയൽ വാദത്തേക്കാൾ ഐക്യത്തിനാണ് മുൻഗണനയെന്ന കണ്ടെത്തൽ. നിലവിൽ ഒരു ഹിതപരിശോധന നടക്കുകയാണെങ്കിൽ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും കാനഡയിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾ, 29 ശതമാനം പേർ മാത്രമാണ് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടിനെ പിന്തുണച്ചത്.

സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാണ് കാനഡയ്‌ക്കൊപ്പം നിൽക്കാൻ ആൽബർട്ടക്കാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഫെഡറൽ സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി മൂലം വേർപിരിയലിനെ അനുകൂലിക്കുന്നവർ പ്രവിശ്യയിലെ വിഭവങ്ങളിൽ പൂർണ്ണ നിയന്ത്രണം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയാൽ പകുതിയിലധികം പേരും പ്രവിശ്യ വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ അമേരിക്കയുമായി ലയിക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദമുണ്ടാകുമെന്ന ഭയവും ജനങ്ങൾക്കിടയിലുണ്ട്.

You might also like

എക്സ്പ്രസ്സ്‌ എൻട്രി നറുക്കെടുപ്പ്: 8,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാൽഗറിയിലെ വീട് വിൽപനയിൽ വർഷാരംഭത്തിൽ വലിയ ഇടിവെന്ന് റിപ്പോർട്ട്

ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ച് വിഡിയോ; വ്യാപക വിമര്‍ശനം, പിന്‍വലിച്ച് ട്രംപ്

യുവ ഹോക്കി താരം ഗാവിൻ മക്കെന്നയ്‌ക്കെതിരെ ചുമത്തിയിരുന്ന ഗുരുതര കുറ്റങ്ങൾ പ്രോസിക്യൂഷൻ പിൻവലിച്ചു; നിർണ്ണായകമായത് വീഡിയോ ദൃശ്യങ്ങൾ

അഞ്ചാംപനി: കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി PAHO

വാൻകൂവറിലെ വിലകൂടിയ പല പ്രോപ്പർട്ടികളും വിറ്റഴിയുന്നത് പഴയതിനേക്കാൾ കുറഞ്ഞ വിലയിൽ! ഭവന വിപണിയിൽ വൻ വിലയിടിവ്: 1.7 മില്യൺ ഡോളറിന്റെ നഷ്ടം

Top Picks for You
Top Picks for You