newsroom@amcainnews.com

ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രാബല്യത്തിലേക്ക്: എസ് ജയശങ്കർ വാഷിങ്ടണിൽ

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിങ്ടണിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. കരാർ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യയുടെ പ്രധാന സംരംഭമായ ‘മേക്ക് ഇൻ ഇന്ത്യ’യെ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രിപറഞ്ഞു.

അദ്ദേഹം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ-അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. വാഷിങ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റുമായും എസ് ജയശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാറും, സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

You might also like

ജൂലൈ ഒന്ന് മുതൽ ഒൻ്റാരിയോയിൽ പുതിയ വാഹന ഇൻഷുറൻസ് നിയമങ്ങൾ പ്രാബല്യത്തിൽ; അപകടമുണ്ടായാൽ ആദ്യം വാഹന ഇൻഷുറൻസ് കമ്പനികൾ തന്നെ പണം നൽകണം

ഗൺ ബൈ ബാക്ക് പദ്ധതിയിൽ പങ്കാളിയായി ഹാലിഫാക്സ് റീജിനൽ പൊലീസ്‌

ടോറി കൺവൻഷനിൽ ആവേശമായി ഡാനിയേൽ സ്മിത്ത്

ആൽബർർട്ടയെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി ‘സ്റ്റേ ഫ്രീ ആൽബർർട്ട’; കാൽഗറിയിൽ വൻ ഒപ്പുശേഖരണം, പുതിയ രാഷ്ട്രീയ പ്രതിസന്ധി

കാനഡയിൽ രാഷ്ട്രീയ പോര്: ആൽബർട്ട വിഘടനവാദ ഹർജിയിൽ ഭരണകക്ഷി എം.എൽ.എമാരും

ഇ.ഡി റെയ്ഡിനിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി

Top Picks for You
Top Picks for You