newsroom@amcainnews.com

നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നിരോധിച്ചു; നദിയിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്താൽ 500 ഡോളർ പിഴ

ഡ്മൻ്റണിലെ നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നടത്തുന്നത് നഗരസഭാ അധികൃതർ നിരോധിച്ചു. ഐസ് സുരക്ഷിതമല്ലാത്തതിനാലാണ് ഇത്. നദിയിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത് ലംഘിക്കുന്നവർക്ക് 500 ഡോളർ പിഴ ചുമത്തും. ശീതകാല ഉത്സവങ്ങൾക്കും മഞ്ഞുപുതച്ച വിനോദങ്ങൾക്കും പേരുകേട്ട നഗരമാണ് എഡ്മൻ്റൺ. എന്നാൽ,നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നടത്താൻ അനുമതിയില്ലാത്തത് എന്തുകൊണ്ടെന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. ഐസ് പാളികൾക്ക് വേണ്ടത്ര ഉറപ്പില്ലാത്തതിനാൽ നദിയിലിറങ്ങുന്നത് അതീവ അപകടകരമാണെന്നാണ് നഗരസഭാ അധികൃതരുടെ മുന്നറിയിപ്പ്.

പുറമെ നോക്കുമ്പോൾ ഐസ് പാളികൾ കട്ടിയുള്ളതായി തോന്നുമെങ്കിലും, അതിനടിയിലൂടെയുള്ള ശക്തമായ നീരൊഴുക്ക് മഞ്ഞുപാളികളെ ദുർബലമാക്കുന്നു. ഇത് എപ്പോൾ വേണമെങ്കിലും പൊട്ടി താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. നദിയിലെ അപകടകരമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ്, ഐസിനു മുകളിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്യുന്നത് നിലവിൽ നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 ഡോളർ വരെ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചു.

രക്ഷാപ്രവർത്തനം പോലും ദുഷ്കരമാക്കുന്ന സാഹചര്യമാണ് നദിയിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച്, ഓരോ വർഷവും ശരാശരി 111 രക്ഷാദൗത്യങ്ങളാണ് എഡ്മൻ്റൺ ഫയർ റെസ്ക്യൂ സർവീസസിന് ഇവിടെ നടത്തേണ്ടി വരുന്നത്. നദിക്കരയിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായി സ്കേറ്റിംഗ് ആസ്വദിക്കാൻ നഗരസഭ സജ്ജമാക്കിയിട്ടുള്ള പ്രത്യേക റിങ്കുകൾ ഉപയോഗിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

എച്ച്-1ബി വിസ രജിസ്ട്രേഷനിൽ വൻ ഇടിവ്; ഇന്ത്യൻ ഐടി ഉദ്യോഗാർത്ഥികൾക്ക് ഗുണകരം

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

Top Picks for You
Top Picks for You