സാൽമൊണെല്ല അണുബാധയെ കാനഡയിലെ ആറു പ്രവിശ്യകളിൽ 155 പേർ രോഗബാധിതരായതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. മാർച്ച് മുതൽ ആരംഭിച്ച സാൽമൊണെല്ല ബാധയെതുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരിൽ 70% പേരും സ്ത്രീകളാണെന്ന് ഏജൻസി അറിയിച്ചു. ഒന്റാരിയോ (58 കേസുകൾ), ക്യൂബെക്ക് (77 കേസുകൾ), ബ്രിട്ടീഷ് കൊളംബിയ (9 കേസുകൾ), ആൽബർട്ട (7 കേസുകൾ), മാനിറ്റോബ ( 3 കേസുകൾ), ന്യൂബ്രൺസ്വിക്ക് (1 കേസ്) എന്നിങ്ങനെയാണ് സാൽമൊണെല്ല അണുബാധ ബാധിച്ച പ്രവിശ്യകൾ.
സാൽമൊണെല്ല ബാധ കണ്ടെത്തിയതിനെത്തുടർന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വിവിധ ബ്രാൻഡുകളുടെ പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ ഇറാനിൽ നിന്നുള്ള പിസ്തയും ഇറാനിയൻ പിസ്ത ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളും ഒഴിവാക്കണമെന്ന് ഉപഭോക്താക്കളോട് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.







