newsroom@amcainnews.com

അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണു: 4 മരണം; 11 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കെന്റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് നാല് പേർ മരിച്ചു. കെന്റിക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകര്‍ന്നത്. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി കെന്റക്കി ഗവര്‍ണര്‍ ആന്റി ബഷര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാള്‍ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.

വിമാനത്താവളം ഉള്‍പ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. മക്‌ഡൊണല്‍ ഡഗ്ലസ് നിര്‍മ്മിച്ച എം.ഡി. 11 എഫ് വിമാനമാണ് തകര്‍ന്നുവീണത്. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലണ്‍ ഇന്ധനവുമായാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് ലൂയിവില്‍ വിമാനത്താവളം താത്കാലികമായി അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റണ്‍വേ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.

You might also like

തൃശൂർ അതിരൂപതക്കെതിരെയുള്ള സൈബർ ആക്രമണം: പ്രതിരോധിക്കാൻ ഒരുങ്ങി ആശുപത്രി സംരക്ഷണ സമിതി

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

റഫറി ഒമര്‍ ആര്‍ട്ടന് മുഴുവൻ പ്രതിഫലം നൽകും: ഫിഫ

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

പാകിസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

കാൽഗറിയിൽ മോഷണം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Top Picks for You
Top Picks for You