newsroom@amcainnews.com

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

താരിഫ് പ്രതിസന്ധി രൂക്ഷമായതോടെ ചരക്ക് ഗതാഗതത്തിലുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി നാനൂറോളം മാനേജർമാരെ പിരിച്ചുവിട്ട് കനേഡിയൻ നാഷണൽ റെയിൽവേ (സിഎൻ റെയിൽ). കമ്പനിയുടെ യൂണിയനിലുൾപ്പെടാത്ത ജീവനക്കാരിൽ ആറ് ശതമാനത്തിലധികം പേരെയാണ് ഈ തീരുമാനം ബാധിച്ചത്. സ്റ്റീൽ, അലുമിനിയം, വാഹനം, മരം എന്നിവയുടെ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകളാണ് സിഎൻ റെയിലി​ന്റെ ചരക്ക് ഗതാഗതത്തിൽ കുറവുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ കമ്പനിയായ സിഎൻ റെയിൽ വെള്ളിയാഴ്ച തങ്ങളുടെ മൂന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ പിരിച്ചുവിടൽ നടപടി.

വ്യാപാര സാഹചര്യത്തിനനുസരിച്ച് കാനഡയിലും യുഎസിലുമുള്ള യൂണിയൻ, മാനേജ്‌മെൻ്റ് ജീവനക്കാരുടെ എണ്ണം കമ്പനി ക്രമീകരിക്കുന്നുണ്ടെന്ന് സിഎൻ റെയിൽ വക്താവ് ആഷ്‌ലി മിച്‌നോവ്‌സ്‌കി അറിയിച്ചു. അതേസമയം, താരിഫ് പ്രശ്‌നങ്ങൾക്കിടയിലും ലാഭം വർധിച്ചതായി എതിരാളികളായ കനേഡിയൻ പസഫിക് കാൻസാസ് സിറ്റി ലിമിറ്റഡ് (CPKC) കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

Top Picks for You
Top Picks for You