newsroom@amcainnews.com

ട്രംപിന് തിരിച്ചടി: പലസ്തീനെ അംഗീകരിക്കണമെന്ന് അമേരിക്കൻ ജനത

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് അമേരിക്കൻ പൊതുജനാഭിപ്രായമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. മിഡിൽ ഈസ്റ്റിൽ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകാനായി, പലസ്തീൻ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതിനെ സർവേയിൽ പങ്കെടുത്ത 59% അമേരിക്കക്കാരും പിന്തുണയ്ക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും 41% പേർ ഈ നിലപാടിന് അനുകൂലമാണ്. രാജ്യവ്യാപകമായി 4,385 പേരിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ കണ്ടെത്തൽ.

2023 ഒക്ടോബറിലെ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി അതിരുകടന്നതാണെന്ന് 60% പേർ അഭിപ്രായപ്പെട്ടു, ഇത് ട്രംപിന്റെ ഇസ്രയേൽ അനുകൂല നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. ഈ മാസം ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന്റെ നടപടിയെ 51% പേർ അംഗീകരിച്ചു. വെടിനിർത്തലിന് തൊട്ടുമുമ്പ് 33% ആയിരുന്ന ട്രംപിന്റെ വിദേശനയ പിന്തുണയെങ്കിൽ പുതിയ സർവേയിൽ 38% ആയി ഉയർന്നിട്ടുണ്ട്.

You might also like

കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ചൊവ്വാഴ്ച; ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം

ബി.സി പ്രൊവിൻഷ്യൽ പാർക്കിൽ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തി; സീ-ടു-സ്കൈ മേഖലയിൽ നടുക്കം

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധ: മൂന്ന് മരണം; കപ്പലിൽ നാല് കനേഡിയൻ പൗരന്മാരും

സിനിമ പ്രേമികൾക്ക്ആ വേശം; ഈ ആഴ്ച ഒടിടിയിലും തിയേറ്ററിലും എത്തുന്ന പ്രധാന ചിത്രങ്ങൾ

മാധ്യമസ്വാതന്ത്ര്യം 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

Top Picks for You
Top Picks for You