newsroom@amcainnews.com

ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള നീക്കം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയരുന്ന സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടി, മാതാപിതാക്കളുടെ സംഘടനകൾ പ്രതിഷേധത്തിന്

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ മാതാപിതാക്കളുടെ സംഘടനകൾ പ്രവിശ്യയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. സ്കൂൾ പരിസരങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്പീഡ് ക്യാമറകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അവ എടുത്തുമാറ്റുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും മാതാപിതാക്കൾ വാദിക്കുന്നു.

ഈ നിരോധനം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ തങ്ങൾ എതിർക്കുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. ​സ്പീഡ് ക്യാമറകൾ വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയാണെന്നായിരുന്നു പ്രീമിയർ ഡഗ് ഫോർഡ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ക്യാമറകൾ സ്ഥാപിച്ച പല മുനിസിപ്പാലിറ്റികളിൽ നിന്നുള്ള ഡാറ്റകളും പഠനങ്ങളും ഈ ഉപകരണങ്ങൾ വേഗത കുറയ്ക്കുന്നതിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ട്. ക്യാമറകൾ നിരോധിക്കുന്നതിന് പകരം, ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് 20-ൽ അധികം മുനിസിപ്പാലിറ്റികളിലെ മേയർമാരും സ്കൂൾ ബോർഡുകളും സർക്കാരിനോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് തെളിയിക്കപ്പെട്ടൊരു സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടിയാണെന്നാണ് വിമർശകരുടെ അഭിപ്രായം.

You might also like

കാനഡയിൽ ഏർലി റിട്ടയർമെന്റ് പദ്ധതി തുടങ്ങി; പെൻഷൻ കുറയാതെ നേരത്തെ വിരമിക്കാം, അപേക്ഷകൾ ക്ഷണിച്ചു

ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി; ലോകമെമ്പാടും പ്രത്യേക പ്രാർത്ഥനകൾ

പി.ഇ.ഐ സഭാനടപടികൾക്ക് തുടക്കം: ജീവിതച്ചെലവും ആരോഗ്യമേഖലയും പ്രധാന ചർച്ചാവിഷയങ്ങൾ

എൻഡിപിക്ക് പുതു നേതൃത്വം: അവി ലൂയിസ് പുതിയ ലീഡർ

ലാഗ്വാർഡിയ വിമാനാപകടം: ഭാഷാ തർക്കം സുരക്ഷാ വീഴ്ചകളെ മറച്ചുപിടിക്കുന്നുവെന്ന് ശരൺ കൗർ

ഡാനിയൽ സീസർ എഡ്മന്റണിലേക്ക്; ഓഗസ്റ്റ് 13-ന് റോജേഴ്സ് പ്ലേസിൽ സംഗീത വിരുന്ന്

Top Picks for You
Top Picks for You