newsroom@amcainnews.com

ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള നീക്കം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയരുന്ന സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടി, മാതാപിതാക്കളുടെ സംഘടനകൾ പ്രതിഷേധത്തിന്

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ മാതാപിതാക്കളുടെ സംഘടനകൾ പ്രവിശ്യയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. സ്കൂൾ പരിസരങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്പീഡ് ക്യാമറകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അവ എടുത്തുമാറ്റുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും മാതാപിതാക്കൾ വാദിക്കുന്നു.

ഈ നിരോധനം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ തങ്ങൾ എതിർക്കുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. ​സ്പീഡ് ക്യാമറകൾ വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയാണെന്നായിരുന്നു പ്രീമിയർ ഡഗ് ഫോർഡ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ക്യാമറകൾ സ്ഥാപിച്ച പല മുനിസിപ്പാലിറ്റികളിൽ നിന്നുള്ള ഡാറ്റകളും പഠനങ്ങളും ഈ ഉപകരണങ്ങൾ വേഗത കുറയ്ക്കുന്നതിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ട്. ക്യാമറകൾ നിരോധിക്കുന്നതിന് പകരം, ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് 20-ൽ അധികം മുനിസിപ്പാലിറ്റികളിലെ മേയർമാരും സ്കൂൾ ബോർഡുകളും സർക്കാരിനോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് തെളിയിക്കപ്പെട്ടൊരു സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടിയാണെന്നാണ് വിമർശകരുടെ അഭിപ്രായം.

You might also like

ആകാശത്ത് വച്ച് വാതിൽ തുറന്ന് ഇൻസ്ട്രക്ടർ ചാടിമരിച്ചു: വിമാനം ഒറ്റയ്ക്ക് നിലത്തിറക്കി 26-കാരി

ഒൻ്റാരിയോ വിറ്റ്ബിയിൽ വീണ്ടും കയോടി ആക്രമണം: രണ്ടു വയസ്സുള്ള കുഞ്ഞിന് ഗുരുതര പരുക്ക്

പ്രതികാരം ചെയ്യുമെന്ന് സുപ്രീം ലീഡറുടെ മുന്നറിയിപ്പ്; ലക്ഷ്യമിടേണ്ടവരുടെ പട്ടിക തയ്യാറാക്കി ഇറാൻ

ടൊറൻ്റോ സ്റ്റീൽസിനും ജെയിനിനും സമീപം വാഹനാപകടം: 7 പേർക്ക് പരുക്ക്

മേയ് മാസത്തിൽ യു.എസിലെ ഭവന വിപണിയിൽ വൻ മുന്നേറ്റം; വീടുകളുടെ വിൽപനയിൽ വലിയ വർദ്ധനവ്

കന്നുകാലി ക്ഷാമം: കാനഡയിൽ ബീഫ് വില റെക്കോർഡിലേക്ക്

Top Picks for You
Top Picks for You