സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ബീച്ചിൽ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് ഇരുപത് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 5 മണിയോടെയാണ് സൗത്ത് കരോലിനയിലെ ലെക്‌സിംഗ്ടൺ കൗണ്ടിയിലെ ലേക്ക് മുറെ ഡാമിന് സമീപമുള്ള ഡൊമിനിയൻ ബീച്ച് പാർക്കിലാണ് ഇടിമിന്നൽ മൂലമുണ്ടായ ‘വൈദ്യുതാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പത്രക്കുറിപ്പിൽ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, എട്ട് മുതിർന്നവരും 12 പ്രായപൂർത്തിയാകാത്തവരുമായ 20 രോഗികൾക്ക് പരിക്കേറ്റിരുന്നു.
ഇവരിൽ പതിനെട്ട് പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. 12 പേരെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ മൂന്ന് പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ലെക്‌സിംഗ്ടൺ കൗണ്ടിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വനേസ ഡയസ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ രോഗികളും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നാഷണൽ വെതർ സർവീസ് പ്രകാരം, ‘ഇടിമിന്നൽ ഒരു കൊലയാളിയാണെന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി’ 2001 ൽ ആരംഭിച്ച മിന്നൽ സുരക്ഷാ അവബോധ വാരമാണിപ്പോൾ. ഈ വർഷം ഇതുവരെ അമേരിക്കയിൽ ഇടിമിന്നലിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ ലൈറ്റ്‌നിംഗ് സേഫ്റ്റി കൗൺസിൽ അറിയിച്ചു.