newsroom@amcainnews.com

ഒരു പ്രണയപ്പക അപാരത! കൂടെ ജോലി ചെയ്ത യുവാവ് വേറെ വിവാഹം കഴിച്ചതിന് 12 സംസ്ഥാനങ്ങളിൽ, 21 വ്യാജ ബോംബ് ഭീഷണികൾ; വനിതാ എൻജിനീയർ അറസ്റ്റിൽ

അഹമ്മദാബാദ്: 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കൽ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കു വ്യാജ മെയിൽ ഐഡികളിൽനിന്നു സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ, ജോഷിൽഡ ദിവിജിനെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു. തുടർന്ന് ദിവിജിന്റെ പേരിൽ ഒട്ടേറെ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കി ഈ ഐഡികൾ ഉപയോഗിച്ച് ബോംബ് ഭീഷണികൾ അയയ്ക്കുകയായിരുന്നു.

ജർമനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകൾ. ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയിൽ 2023 ൽ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെന്നും ഇതിൽ ദിവിജിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമർശമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

You might also like

സിറിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ദേവാലയത്തിൽ ചാവേർ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്

ഇറാനില്‍ യുഎസ് ആക്രമണം: ചര്‍ച്ച ഉടന്‍ ആരംഭിക്കണം: മാര്‍ക്ക് കാര്‍ണി

വീസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യുഎസ്; വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണം

പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യയിലേക്ക് തിരിച്ച് ഇറാന്‍ വിദേശ്യകാര്യ മന്ത്രി

നോർത്ത് ഈസ്‌റ്റേൺ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയെ തുടർന്ന് ഒരു മരണം

ഒളിച്ചോടിപ്പോയ മകളെ പോലീസിന്റെ സഹായത്തോടെ തിരികെയെത്തിച്ചു; പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ

Top Picks for You
Top Picks for You