ബാൻഫ് നാഷണൽ പാർക്കിൽ ബോ ഗ്ലേസിയർ ഫാൾസിൽ പാറയിടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഐസ്ഫീൽഡ്‌സ് പാർക്ക് വേയിലെ ലേക്ക് ലൂയിസിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രാത്രി മുഴുവൻ നീണ്ടുനിന്ന തിരിച്ചിലിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നതായും പാർക്ക്‌സ് കാനഡ ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാഴാഴ്ച 70 വയസ് പ്രായം തോന്നിക്കുന്ന കാൽഗറി സ്വദേശിനിയുടെ മൃതദേഹം സംഭവ സ്ഥലത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചലിൽ രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തതായി ആർസിഎംപി പറഞ്ഞു. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. കാൽഗറിയിൽ താമസിക്കുന്ന ജൂട്ട ഹിന്റിച്ച്‌സ് ആണ് മരിച്ച ഒരു വ്യക്തിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്യുപേഷണൽ തെറാപ്പിസ്റ്റായിരുന്നു അവർ. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.