newsroom@amcainnews.com

സാഗുവാരോ തടാകത്തിലെ ബോട്ടിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും മരിച്ച നിലയിൽ; മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

ഫീനിക്സ്: ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധ ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാരിക്കോപ കൗണ്ടി ഷെരീഫ് ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫീനിക്സിൽ നിന്ന് ഏകദേശം 50 മിനിറ്റ് കിഴക്കായി സ്ഥിതി ചെയ്യുന്ന സാഗുവാരോ തടാക മറീനയിൽ വൈകുന്നേരം 3 മണിയോടെ ഡെപ്യൂട്ടികൾ എത്തിയപ്പോൾ, ഒരു ബോട്ടിൽ മൂന്ന് പേർ മരിച്ചതായി കണ്ടെത്തിയതായി സാർജന്റ് കാൽബർട്ട് ഗില്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൗസ് ബോട്ടുകൾ പോലുള്ള വലിയ ബോട്ടുകളിൽ പലപ്പോഴും കാണപ്പെടുന്ന ഗ്യാസോലിൻ-പവർ ജനറേറ്ററുകളിൽ നിന്ന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

You might also like

കെ.ഇ.സി.എഫ് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഏഴു മുതല്‍

‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

കാനഡയും തുർക്കിയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു

നാറ്റോ ഉച്ചകോടി: പ്രതിരോധ നയങ്ങളെയും അന്തർവാഹിനി കരാറിനെയും കുറിച്ച് കാർണി

പസഫിക്കിനെ പിടിച്ചുകുലുക്കിയ ചൈനയുടെ മിസൈൽ പരീക്ഷണം: ആശങ്കയോടെ ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You