newsroom@amcainnews.com

ലോകകപ്പ്‌ ഫുട്‌ബോൾ; കർശന സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ

ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് കടക്കുന്ന ടൊറൻ്റോ നഗരത്തിലെ സ്റ്റേഡിയങ്ങളിൽ കനത്ത സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ. ടൊറൻ്റോ സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന വിദേശികൾക്ക് മദ്യം വാങ്ങണമെങ്കിൽ ‘പാസ്‌പോർട്ട്’ നിർബന്ധമാണ്. ഫിഫ പുറത്തിറക്കിയ ‘നോ ബിഫോർ യു ഗോ’ എന്ന മാർഗ്ഗനിർദ്ദേശത്തിലാണ് ഈ കർശന നിയമങ്ങളുള്ളത്. ലോകകപ്പ് മത്സരങ്ങൾക്കായി ടൊറൻ്റോയിലേക്ക് ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളായിരിക്കും എത്തുക.  സുരക്ഷാ പരിശോധനകളിലെ താമസം ഒഴിവാക്കാനും ഒൻ്റാരിയോയിലെ മദ്യവിതരണ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഫിഫ ഈ ആഗോള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. വരുന്ന ജൂൺ മാസത്തിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ ആറ് പ്രമുഖ മത്സരങ്ങൾക്കാണ് ടൊറൻ്റോ ആതിഥേയത്വം വഹിക്കുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസുകളോ, ദേശീയ തിരിച്ചറിയൽ കാർഡുകളോ മദ്യം വാങ്ങുന്നതിനായി പ്രായം തെളിയിക്കാൻ സ്വീകരിക്കില്ല. ഒറിജിനൽ പാസ്‌പോർട്ട് മാത്രം കൈവശമുള്ളവർക്കേ സ്റ്റേഡിയത്തിനുള്ളിൽ മദ്യം ലഭിക്കൂ. അതേസമയം കാനഡയിലെ താമസക്കാർക്ക് സാധാരണ സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

ലോകകപ്പ് മത്സരങ്ങൾ പ്രമാണിച്ച് രാവിലെ നടക്കുന്ന കളികൾ കാണാനെത്തുന്ന ആരാധകർക്കായി ബാറുകളുടെയും റസ്റ്ററൻ്റുകളുടെയും പ്രവർത്തന സമയം ഒൻ്റാരിയോ സർക്കാർ കൂട്ടിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനും സുരക്ഷ ശക്തമാക്കാനും വേണ്ടി സുതാര്യമായ ബാഗുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. പ്ലാസ്റ്റിക്, വിനൈൽ, അല്ലെങ്കിൽ പി.വി.സി (PVC) എന്നിവ കൊണ്ടുണ്ടാക്കിയ സുതാര്യമായ ബാഗുകൾ (പരമാവധി വലിപ്പം: 12″ x 6″ x 12″), കൈപ്പത്തിയുടെ വലിപ്പത്തിലുള്ള ചെറിയ ക്ലച്ച് പേഴ്സുകളോ വാലറ്റുകളോ (പരമാവധി വലിപ്പം: 4.5″ x 6.5″) സുതാര്യമല്ലെങ്കിലും അനുവദിക്കും. ഈ നിർദ്ദേശങ്ങളിൽ പെടാത്ത മറ്റ് ബാഗുകളുമായി എത്തുന്നവരെ സുരക്ഷാ ജീവനക്കാർ തിരിച്ചയക്കും.

You might also like

സ്ത്രീധനത്തിന്റെ വേരറുക്കേണ്ടവരായിരുന്നു ജെൻ സി (Gen Z); എന്നിട്ടും എന്തുകൊണ്ടാണ് ഇന്നത്തെ വിവാഹങ്ങൾ ഹൃദയബന്ധങ്ങൾക്കപ്പുറം വെറുമൊരു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകമായി മാറുന്നത്?

ഇന്ത്യൻ അമേരിക്കക്കാർ ഇപ്പോൾ സ്വാധീനമുള്ള ഒരു വോട്ടർ ഗ്രൂപ്പാണ് — എന്നാൽ പ്രധാന വിഷയങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ

ഫിഫ ലോകകപ്പ്: ടൊറൻ്റോയിലും വൻകൂവറിലും പാർട്ട്-ടൈം ജോലികൾക്ക് വൻ ഡിമാൻഡ്

കേരള തീരത്ത് ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത

സ്കൂൾ ബസ് ഫീസ് കുത്തനെ കൂട്ടി കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ; രക്ഷിതാക്കൾ ആശങ്കയിൽ

പണം ചിലവഴിക്കാതിരിക്കുന്നത് അധ്വാനിച്ചുണ്ടാക്കിയ വരുമാനം പാഴാക്കിക്കളയുന്നതിന് തുല്യമാണ്: ഇന്ത്യൻ മാതാപിതാക്കളും ജെൻസിയും (Gen Z) തമ്മിലുള്ള പണയുദ്ധം

Top Picks for You
Top Picks for You