newsroom@amcainnews.com

യുഎസ് വിസ നയം: ഫിഫ ലോകകപ്പ് നറുക്കെടുപ്പ് പ്രതിസന്ധിയില്‍

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അമേരിക്കയുടെ പുതിയ വിസ നയമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ നറുക്കെടുപ്പ് വെള്ളിയാഴ്ച വാഷിങ്ടണിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നിലവില്‍ വന്ന അമേരിക്കയുടെ പുതിയ വിസാ നിയമം അനുസരിച്ച് ഇറാനും ഹെയ്തിയും ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ലോകകപ്പിനെത്തുന്ന കളിക്കാര്‍ക്കും പരിശീലകര്‍ക്കും മാത്രമായി വിസ അനുവദിക്കാനാണ് അമേരിക്കന്‍ നിലപാട്. നറുക്കെടുപ്പ് ചടങ്ങില്‍ പ്രതിനിധി സംഘങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയണമെങ്കില്‍ ഈ വിസ നിയമത്തില്‍ ഇളവ് നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഫിഫ വലിയ പ്രതിസന്ധിയിലാണ്.

ലോകകപ്പിന് യോഗ്യത നേടിയ 48 ടീമുകളില്‍ 42 എണ്ണത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കേണ്ട നറുക്കെടുപ്പിനാണ് അമേരിക്കന്‍ വിസ നിയമങ്ങള്‍ തടസ്സമായിരിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ ഇറാന്‍, ഹെയ്തി എന്നീ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ അധികൃതര്‍. വിസ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജിന്റെ ഉള്‍പ്പെടെയുള്ള വിസ അപേക്ഷകള്‍ കഴിഞ്ഞ ദിവസം അമേരിക്ക നിരസിച്ചു. കോച്ച് അമിര്‍ ഗലനോയി ഉള്‍പ്പെടെ നാലു പേര്‍ക്ക് മാത്രമാണ് നിലവില്‍ വിസ അനുവദിച്ചിട്ടുള്ളത്. ഈ വിഷയം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ ഇറാന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

You might also like

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

400 മില്യൺ ഡോളറിന്റെ സമ്മർ ക്യാമ്പ് സാമ്രാജ്യം തകർന്നു: പ്രതിസന്ധിയിലായി ന്യൂയോർക്കിലെ സഹോദരങ്ങൾ; മാതാപിതാക്കളും കടപ്പത്ര വിപണിയും ആശങ്കയിൽ

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

സ്‌പൈഡർമാൻ: ആദ്യ റിവ്യൂ: ടോം ഹോളണ്ടിന്റെ ചിത്രം മാർവലിന്റെ മികച്ചൊരു തിരിച്ചുവരവ്

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Top Picks for You
Top Picks for You