newsroom@amcainnews.com

വയോധികയായ ഇന്ത്യൻ വംശജയോട് യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ക്രൂരത; തടങ്കലിൽ വെച്ച് ഭക്ഷണവും മരുന്നും നിഷേധിച്ചതായി ഗുരുതര ആരോപണം

ദില്ലി: മൂന്ന് പതിറ്റാണ്ടിലേറെ അമേരിക്കയിൽ താമസിച്ചിരുന്ന 73 വയസ്സുകാരി സിഖ് മുത്തശ്ശി ഹർജിത് കൗറിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിൽ വെച്ച് ഭക്ഷണവും മരുന്നും നിഷേധിച്ചതായി ഗുരുതര ആരോപണം. അഭിഭാഷകനായ ദീപക് അലുവാലിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഹർജിത് കൗറിന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.

തടങ്കലിൽ വെച്ച് ICE ഉദ്യോഗസ്ഥർ ഹർജിത് കൗറിനോട് അനുചിതമായ രീതിയിൽ പെരുമാറിയതായി അലുവാലിയ ആരോപിച്ചു. മുട്ടിന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിട്ടും കൗറിന് കിടക്ക നൽകാതെ, 60-70 മണിക്കൂർ വരെ കോൺക്രീറ്റ് ബെഞ്ചും പുതപ്പും മാത്രം നൽകി തറയിൽ കിടക്കാൻ നിർബന്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. “മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അവർക്ക് തറയിൽ കിടന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല,” അലുവാലിയ പറഞ്ഞു.

മരുന്ന് കഴിക്കാൻ വേണ്ടി ഹർജിത് കൗർ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടെങ്കിലും ഈ അഭ്യർത്ഥനകൾ അവഗണിക്കപ്പെട്ടതായി ആരോപണമുണ്ട്. “അവർക്ക് നൽകിയത് ഒരു ചീസ് സാൻഡ്‌വിച്ച് മാത്രമാണ്. വീണ്ടും മരുന്നിന് വെള്ളം ആവശ്യപ്പെട്ടപ്പോൾ ഐസ് കട്ടകൾ നൽകി. പല്ലില്ലാത്തതിനാൽ അത് കഴിക്കാൻ കഴിയില്ലെന്ന് വിശദീകരിച്ചപ്പോൾ, ഒരു ഗാർഡ് ‘അത് നിങ്ങളുടെ തെറ്റാണ്’ എന്ന് ആക്ഷേപിച്ചു,” അലുവാലിയ കുറ്റപ്പെടുത്തി.

You might also like

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി നൂറുകണക്കിന് ആളുകൾ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി സൈന്യം

കാട്ടുതീ സീസൺ; തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഫെഡറൽ സർക്കാർ

ഇന്ത്യയിലെ ഏക വാനരവർഗ്ഗത്തിന്റെ അതിജീവനത്തിന് വലിയ ചുവടുവെപ്പുകൾ അനിവാര്യമെന്ന് പഠനങ്ങൾ; അസമിലെ ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ റെയിൽവേ ലൈൻ മുറിച്ചുകടക്കാൻ കൃത്രിമ പാലം സ്ഥാപിച്ച സംഭവം ചർച്ചയാകുന്നു

ആശങ്കയായി എബോള; കനേഡിയൻ രക്ഷാപ്രവർത്തകർ കോം​ഗോയിലേക്ക്

എണ്ണൂറിലധികം ഇറ്റാലിയൻ കമ്പനികൾ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു: ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി

ടെക്നോളജി ‘യുദ്ധത്തെയും മനുഷ്യത്വത്തെയും മാറ്റിമറിക്കുന്നു’ എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട്, കർശനമായ AI നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് ലിയോ മാർപ്പാപ്പ.

Top Picks for You
Top Picks for You