newsroom@amcainnews.com

പ്രസംഗം തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു; ബിബിസിയോട് 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു

വാഷിങ്ടൻ: ബിബിസിയോട് 1000 കോടി ഡോളർ (90,940 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു. 2021 ജനുവരി 6ന് ട്രംപ് നടത്തിയ പ്രസംഗത്തിലെ രണ്ടു ഭാഗങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്തു ഡോക്യുമെന്ററിയിൽ ചേർത്തെന്നു വ്യക്തമായതിനെ തുടർന്നാണ് നടപടി. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് ഇതു പുറത്തുവന്നത്.

ബിബിസി ചെയ്തത് തനിക്ക് അപകീർത്തികരമാണെന്നും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു ബ്രിട്ടിഷ് മാധ്യമസ്ഥാപനത്തിന്റെ ലക്ഷ്യമെന്നും ട്രംപ് പറയുന്നു. അപകീർത്തി വരുത്തിയതിനും മാധ്യമമര്യാദ പാലിക്കാത്തതിനും 500 കോടി ഡോളർ വീതം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ബിബിസി ട്രംപിനോട് മാപ്പു ചോദിച്ചിരുന്നു.

You might also like

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

യു.എസ്-ഇറാൻ സമാധാനക്കരാർ: ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്

കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ്: ആകാശ വിസ്മയമൊരുക്കാൻ ‘ട്വിൻ ഓട്ടർ’ സജ്ജം

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

Top Picks for You
Top Picks for You