newsroom@amcainnews.com

വരുമാനത്തിന്റെ 48% ഗ്രോസറിക്കും 30% വാടകയ്ക്കും ചെലവാക്കേണ്ടി വരുന്നു… ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം

ടൊറൻ്റോ: ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം. ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും ജീവിക്കുന്നവരിൽ 85 ശതമാനം പേരും ജീവിതച്ചെലവ് കുതിച്ചുയർന്നതായി അഭിപ്രായപ്പെട്ടു. നിലവിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങളാണ് ടൊറൻ്റോ, ജി.ടി.എ. നിവാസികളിൽ നിന്ന് സർവ്വെയിലൂടെ തേടിയത്. കാനഡ പൾസ് ഇൻസൈറ്റ്സ് എന്ന സ്ഥാപനമാണ് സർവ്വെ നടത്തിയത്. ടൊറൻ്റോയിൽ 59 ശതമാനം പേരും ജി.ടി.എയിൽ 65 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും നിത്യവൃത്തിക്ക് പ്രയാസം നേരിടുകയാണെന്നും അറിയിച്ചു.

ഗ്രോസറി, വാടക എന്നീ ചെലവുകളണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗ്രോസറിക്ക് 48 ശതമാനവം വാടകയ്ക്ക് 30 ശതമാനത്തോളവും ചെലവാക്കേണ്ടി വരുന്നുണ്ട്. വർധിച്ച ജീവിതച്ചെലവ് കാരണം ജി.ടി.എയിലുള്ള 72 ശതമാനം പേരും വ്യക്തിഗത ആവശ്യങ്ങൾ വെട്ടിക്കുറച്ചു. വിനോദം, ഭക്ഷണം, യാത്ര, സമ്മാനങ്ങൾ എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ പലരും കുറവ് വരുത്തിയിട്ടുണ്ട്.

You might also like

കാനഡയ്ക്ക് തിരിച്ചടിയായി ഇന്ധനവില വർധന; പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക്

വലതു വൃക്കയ്ക്ക് പകരം ഇടതു വൃക്ക നീക്കം ചെയ്ത ശസ്ത്രക്രിയയിലെ പിഴവ്; രണ്ട് വർഷത്തിന് ശേഷം സ്ത്രീ മരിച്ചു; 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പരമോന്നത ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്

റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തി ബ്രിട്ടന്‍

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മെയ് 23 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കും

ക്യൂബയുമായുള്ള പിരിമുറുക്കം വർദ്ധിപ്പിച്ചുകൊണ്ട് റൗൾ കാസ്‌ട്രോയ്‌ക്കെതിരെ യുഎസ് കുറ്റപത്രം ചുമത്തി

കാലാവസ്ഥാ പ്രതിസന്ധി: ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ വിദഗ്ദ്ധർ

Top Picks for You
Top Picks for You