newsroom@amcainnews.com

ആശമാരുടെ സമരം 62-ാം ദിനത്തിൽ; പൗരസംഗമത്തിൽ ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരം ശക്തമാക്കി ആശവർക്കർമാർ. ഇന്ന് 62-ാം ദിനമാണ്. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർ ഐക്യദാർഢ്യവുമായി പൗരസംഗമത്തിൽ എത്തിച്ചേർന്നു. നിരാഹാര സമരം 24-ാം ദിവസത്തിലും തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്.

സർക്കാരിന്റെ അവഗണനയ്ക്ക് ഇന്ന് 62 ദിവസത്തെ ആയുസ്സ്. നടത്തിയ ചർച്ചകളും പരാജയം, എടുക്കുന്ന നിലപാടുകൾ ക്രൂരവും. ഇതാണ് കേരള സർക്കാർ ഇപ്പോൾ ആശമാരോട് കാട്ടുന്നത്. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം കേരള സർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളെയും അവരുടെ ആവശ്യങ്ങളെയും ബഹുമാനിക്കാൻ അറിയാത്ത സർക്കാരും ഇതെല്ലാം നിരാകരിക്കുന്നത് മറ്റൊരു സ്ത്രീയായ ആരോഗ്യമന്ത്രിയും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ തികഞ്ഞ പിന്തുണയാണ് ആശമാർക്ക് നൽകുന്നത്. ഒപ്പം കോൺഗ്രസ് നേതാക്കൾ സമര തുടക്കം മുതൽ തന്നെ ആശമാർക്കൊപ്പം നിലക്കൊണ്ടിരുന്നു.

You might also like

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

ജാമ്യ, ശിക്ഷാ പരിഷ്കരണം വരുത്തി കാനഡ: ബിൽ സി-14 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

യുഎസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പ്: ‘ക്വട്ടേഷൻ സംഘങ്ങളുമായി’ ബന്ധമുണ്ടെന്ന് ടൊറന്റോ പോലീസ്

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Top Picks for You
Top Picks for You