newsroom@amcainnews.com

യുക്രെയ്ൻ നിരീക്ഷണ കപ്പൽ തകർത്ത് റഷ്യ

റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യുക്രെയ്ൻ നാവികസേനയുടെ പ്രധാന നിരീക്ഷണ കപ്പലായ സിംഫെറോപോൾ റഷ്യ തകർത്തതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഒഡെസയിലുള്ള ഡാന്യൂബ് നദിയുടെ ഡെൽറ്റയിൽ വെച്ചാണ് കപ്പൽ ആക്രമിച്ചത്. ഡ്രോൺ ആക്രമണത്തിൽ കപ്പൽ പൂർണമായും മുങ്ങി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോൾ. റേഡിയോ, റഡാർ നിരീക്ഷണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ കപ്പൽ 2021 മുതൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായിരുന്നു.

You might also like

കാലവർഷം നാളെ കേരളത്തിലെത്തിയേക്കും, ഇന്ന് വ്യാപക മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

സാൻഡിയാഗോ മസ്ജിദ് ആക്രമണം: പ്രതികൾ പരിചയപ്പെട്ടത്‌  ഓൺലൈനിലൂടെ: FBI

രാജ്യത്തെ ഒന്നിച്ച് നിർത്തും:പിയേർ പൊളിയേവ്

എണ്ണൂറിലധികം ഇറ്റാലിയൻ കമ്പനികൾ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു: ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി

ലോകകപ്പ് ആവേശത്തിൽ കാനഡ: ജൂൺ 12-ന് ആദ്യ പോരാട്ടം

ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; 17 ഇന്ത്യൻ വംശജർ അറസ്റ്റിൽ

Top Picks for You
Top Picks for You