newsroom@amcainnews.com

നാറ്റോ പ്രതിരോധ ചെലവ് അഞ്ച് ശതമാനമാക്കും; മാര്‍ക്ക് കാര്‍ണി

നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 2035-ഓടെ ഓരോ രാജ്യവും തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാനാണ് ധാരണ. ബുധനാഴ്ച ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് കാര്‍ണി ഇക്കാര്യം അറിയിച്ചത്.

അതേസമയം കനേഡിയന്‍ സൈന്യത്തിന് ദീര്‍ഘകാലമായി ഫണ്ട് ലഭിക്കുന്നില്ലെന്നും, ഇത് പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനത്തെയും സൈനികരുടെ ശമ്പളത്തെയും ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറ്റോയുടെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സഖ്യരാജ്യങ്ങളെ കൂടുതല്‍ ശക്തമാക്കും. പുതിയ കരാര്‍ പ്രകാരം, കാനഡയുടെ പ്രതിരോധ ബജറ്റ് പ്രതിവര്‍ഷം ഏകദേശം 15000 കോടി ഡോളറായി വര്‍ധിക്കും. 2029-ല്‍ ഈ തീരുമാനങ്ങള്‍ ആഗോള സുരക്ഷാ സാഹചര്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് വിലയിരുത്തുമെന്നും കാര്‍ണി അറിയിച്ചു. 1950-കള്‍ക്ക് ശേഷം കാനഡ ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധത്തിനായി ചെലവഴിച്ചിട്ടില്ല. നിലവില്‍ പ്രതിരോധചെലവിനായി അമേരിക്ക ഉള്‍പ്പെടെ ഒരു നാറ്റോ അംഗരാജ്യവും അഞ്ച് ശതമാനം ചെലവഴിക്കുന്നില്ല.

You might also like

ഒന്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പ് 2026: പത്രികാ സമർപ്പണം ആരംഭിച്ചു

ആൽബർട്ട വിഭജനനീക്കം: നിയമപരമായ ചട്ടക്കൂടുകൾ പാലിച്ച് മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നോർത്തേൺ ഒന്റാറിയോ സ്വദേശിക്ക് തടവുശിക്ഷ, നാടുകടത്താനുള്ള സാധ്യതയേറിയതായി നിയമവിദഗ്ധർ

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

ഒട്ടാവയിലെ ബാലന്റെ മരണം; സുരക്ഷാവീഴ്ച ആരോപിച്ച് മാതാപിതാക്കൾ, നടുക്കം മാറാതെ പ്രവാസി സമൂഹം

Top Picks for You
Top Picks for You