newsroom@amcainnews.com

നാറ്റോ പ്രതിരോധ ചെലവ് അഞ്ച് ശതമാനമാക്കും; മാര്‍ക്ക് കാര്‍ണി

നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 2035-ഓടെ ഓരോ രാജ്യവും തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാനാണ് ധാരണ. ബുധനാഴ്ച ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് കാര്‍ണി ഇക്കാര്യം അറിയിച്ചത്.

അതേസമയം കനേഡിയന്‍ സൈന്യത്തിന് ദീര്‍ഘകാലമായി ഫണ്ട് ലഭിക്കുന്നില്ലെന്നും, ഇത് പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനത്തെയും സൈനികരുടെ ശമ്പളത്തെയും ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറ്റോയുടെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സഖ്യരാജ്യങ്ങളെ കൂടുതല്‍ ശക്തമാക്കും. പുതിയ കരാര്‍ പ്രകാരം, കാനഡയുടെ പ്രതിരോധ ബജറ്റ് പ്രതിവര്‍ഷം ഏകദേശം 15000 കോടി ഡോളറായി വര്‍ധിക്കും. 2029-ല്‍ ഈ തീരുമാനങ്ങള്‍ ആഗോള സുരക്ഷാ സാഹചര്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് വിലയിരുത്തുമെന്നും കാര്‍ണി അറിയിച്ചു. 1950-കള്‍ക്ക് ശേഷം കാനഡ ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധത്തിനായി ചെലവഴിച്ചിട്ടില്ല. നിലവില്‍ പ്രതിരോധചെലവിനായി അമേരിക്ക ഉള്‍പ്പെടെ ഒരു നാറ്റോ അംഗരാജ്യവും അഞ്ച് ശതമാനം ചെലവഴിക്കുന്നില്ല.

You might also like

വിഖ്യാത അമേരിക്കൻ സിറ്റ്കോം സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; ഹോളിവുഡിന് കനത്ത നഷ്ടം

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

യുഎസ് സിയാറ്റിലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

യുഎസിൽ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

Top Picks for You
Top Picks for You