newsroom@amcainnews.com

‘കൊലപാതകി, അറസ്റ്റ് ചെയ്യണം’: ചോര പുരണ്ട കൈകളുമായി വിജയ്; 41 പേർ മരിച്ചതിനു പിന്നാലെ കരൂരിലെ സംഭവത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ

കരൂർ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനു പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്ക്ക് എതിരെ കരൂരിൽ പോസ്റ്റർ. വിജയ് കൊലപാതകിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കരൂരിൽ പോസ്റ്റർ ഉയർന്നത്. തമിഴ്നാട് വിദ്യാർഥി കൂട്ടായ്മ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ രക്തം പുരണ്ട കൈകളുമായി വിജയ് നിൽക്കുന്ന ചിത്രവും പതിച്ചിട്ടുണ്ട്.

അതേസമയം പോസ്റ്ററിനു പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയുമാണെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ സിബിഐയോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം അപകടത്തിൽ പരുക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങളെ ഇതുവരെ വിജയ് സന്ദർശിച്ചിട്ടില്ല. കരൂരിലേക്കു പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അത് നിഷേധിച്ചു. അപകടത്തിൽ പരുക്കേറ്റ അറുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

You might also like

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

Top Picks for You
Top Picks for You