അമേരിക്കയിലെ മോണ്ടാനയിൽ ഒരു കുടുംബത്തിലെ അത്താഴ വിരുന്നിനിടയുണ്ടായ ദാരുണമായ ആക്രമണത്തിൽ നാല് കുട്ടികൾ അടക്കം എട്ടുപേർ കൊല്ലപ്പെട്ടു. അലൻ മൈക്കൽ സ്മിത്ത് (44) എന്നയാളാണ് സ്വന്തം കുടുംബാംഗങ്ങൾക്ക് നേരെ വെടിയുതിർത്ത ശേഷം വീടിന് തീയിട്ടത്. തുടർന്ന് ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ഓഗസ്റ്റ് 23-നാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.
ആക്രമണത്തിനിടയിലും ഭയന്നു പിന്മാറാതെ 911-ൽ വിളിച്ച് അടിയന്തര സഹായം അഭ്യർത്ഥിക്കുകയും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ധീരമായി ശ്രമിക്കുകയും ചെയ്ത 12 വയസ്സുകാരി ഷാർലറ്റിന്റെ പ്രവൃത്തിയെ അധികാരികളും നാട്ടുകാരും വാനോളം പ്രശംസിച്ചു.







