newsroom@amcainnews.com

ജോലിക്കു പകരം ഭൂമി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്ത് ഇ.ഡി; ഓഫീസ് വളഞ്ഞ് ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി ആർജെഡി പ്രവർത്തകർ

പട്ന: ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. ആർജെഡി പ്രവർത്തകർ ഇ.ഡി ഓഫിസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി.

കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇ.ഡി ഇതേ കേസിൽ ചോദ്യം ചെയ്തിരുന്നു. ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണു കേസ്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഡൽഹി തിരഞ്ഞെടുപ്പിനു ശേഷം അന്വേഷണ ഏജൻസികൾ ബിഹാറിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു താൻ പ്രവചിച്ചിരുന്നതായി തേജസ്വി ഓർമിപ്പിച്ചു.

You might also like

ഗാസ സഹായ സംഘത്തിലെ കനേഡിയൻ പൗരന്മാരെ ഇസ്രയേൽ വിട്ടയച്ചു; കപ്പലിൽ ക്രൂര പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

ഗവർണർ ജനറൽമാരുടെ ആനുകൂല്യങ്ങളിൽ നിയന്ത്രണം വരുന്നു; കണക്കുകളിൽ സുതാര്യത വേണമെന്ന് കാർണി

സ്തനാർബുദ നിർണ്ണയം ഇനി കൂടുതൽ എളുപ്പം; മാനിറ്റോബ സർവ്വകലാശാലയുടെ പുതിയ കണ്ടെത്തൽ

ആഗോള ഡിമാൻഡും പുതിയ പദ്ധതികളും; അൽബെർട്ട ഊർജ്ജ മേഖലയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്

എച്ച്.ഐ.വി പടരുന്നു: മാനിറ്റോബയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

Top Picks for You
Top Picks for You