newsroom@amcainnews.com

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഇറാനും തമ്മിലുളള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം
13 ശതമാനത്തിലധികം വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായത്. ജൂണ്‍ 17ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.4% ഉയര്‍ന്ന് ബാരലിന് 76.45 ഡോളറിലെത്തി.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം തടയുമെന്നും സമുദ്രപാത അടച്ചിടുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇറാന്‍ കപ്പല്‍ പാത അടച്ചിട്ടാല്‍ എണ്ണവില ബാരലിന് 200 മുതല്‍ 300 ഡോളര്‍ വരെ ഉയരുമെന്ന് ഇറാഖി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% ഒഴുകുന്ന ഒരു നിര്‍ണായക സമുദ്ര പാതയാണ് ഹോര്‍മുസ് കടലിടുക്ക്.

You might also like

യുഎസ് പസിഫിക് കമാൻഡ്: പേരുമാറ്റവും ഭൂപട വിവാദവും

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

Top Picks for You
Top Picks for You