newsroom@amcainnews.com

ഇറാൻ ആക്രമണം: ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ

കുവൈറ്റ് സിറ്റി : നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറുകളെ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, കുവൈറ്റിൽ അടക്കം ഇറാൻ ശക്തമായ വ്യോമാക്രമണം നടത്തിയതോടെ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ. ഇറാനിൽ നിന്ന് കുവൈറ്റിനെ ലക്ഷ്യമാക്കി 13 ബാലിസ്റ്റിക് മിസൈലുകളും 17 അത്യാധുനിക ഡ്രോണുകളുമാണ് ഒരേസമയം തൊടുത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചപ്പോൾ ഉണ്ടായതിന് സമാനമായ ആക്രമണമാണിയിരുന്നു ഇത്. രാജ്യത്തെ പ്രധാന യാത്രാ-സാമ്പത്തിക കേന്ദ്രമായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ മറ്റ് ജി.സി.സി രാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ ഒന്നാം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പും കുവൈറ്റിന് നേരെ ഇറാൻ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇപ്പോൾ വീണ്ടും കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാൻ ഇത്രയും വലിയ സൈനിക നീക്കം നടത്തിയത് ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. മേഖലയിലെ വ്യോമഗതാഗത സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ഇറാന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ ജി.സി.സി രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

കനത്ത മഴ, വെള്ളപ്പൊക്കം: കാൽഗറിയിൽ ജാഗ്രതാനിർദേശം

കൊച്ചി പെൺകുട്ടികളെ മർദ്ദിച്ച കേസ്: മുഖ്യപ്രതി അജ്മൽ സെക്സ് റാക്കറ്റ് തലവൻ, പോലീസ് അന്വേഷണം ഊർജ്ജിതം

നാടകീയമായ രാഷ്ട്രീയ മനംമാറ്റം: മമതയ്ക്ക് നിയമസഭയിലേക്ക് മടങ്ങാൻ വഴിതുറന്ന് ഹുമയൂൺ

“സിബിഎസ്ഇയുടെ ഒഎസ്എം പ്രതിസന്ധിക്ക് കാരണം അവഗണിക്കപ്പെട്ട ഡ്രൈ-റൺ മുന്നറിയിപ്പുകൾ; ഐടി സാമഗ്രികൾ വാങ്ങിയതിലെ സുതാര്യതയും ഇപ്പോൾ അന്വേഷണ നിഴലിൽ”

കെ.എച്ച്.എൻ.എ സ്കോളർഷിപ്പ് വിതരണം ഇന്ന്

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 4500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You