newsroom@amcainnews.com

കാനഡയിൽ ആശങ്കയായി ഇൻഫ്ലുവൻസ

രാജ്യതലസ്ഥാനമായ ഓട്ടവയിൽ അടക്കം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒന്റാരിയോ (CHEO)യുടെ മുന്നറിയിപ്പ്. തണുപ്പുകാലം തുടങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് CHEO അറിയിച്ചു. നവംബറിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടിരട്ടിയോളം കുട്ടികളിലാണ് ഫ്ലൂ സ്ഥിരീകരിച്ചത്. കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണവും ഇരട്ടിയായി. ചികിത്സ തേടിയെത്തിയവരിൽ ഭൂരിഭാഗം കുട്ടികളും ഫ്ലൂ വാക്സിൻ എടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യം സംരക്ഷിക്കുന്നതിനായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് CHEO നിർദ്ദേശിച്ചു. ഫ്ലൂ സീസണിന്റെ ഏറ്റവും ഉയർന്ന ഘട്ടം ഡിസംബർ അവസാനത്തോടെയാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ ജലദോഷത്തേക്കാൾ ഗുരുതരമാണ് ഫ്ലൂ. ശ്വാസനാളങ്ങൾ ചെറുതും പ്രതിരോധശേഷി വികസിച്ചു വരുന്നതുമായ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. കൂടാതെ ഫ്ലൂ സ്കൂളുകളിലും ഡേകെയറുകളിലും വേഗത്തിൽ പടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്സിൻ ആറുമാസം മുതൽ പ്രായമുള്ളവർക്ക് ഫാർമസികൾ വഴിയും ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

You might also like
US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

Canada travel chaos: WestJet strike cancels over 300 flights

കാനഡയിൽ യാത്രാ ദുരിതം: വെസ്റ്റ്‌ജെറ്റ് പണിമുടക്കിനെ തുടർന്ന് 300-ലധികം സർവീസുകൾ റദ്ദാക്കി

അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

Top Picks for You
Top Picks for You