newsroom@amcainnews.com

ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി: റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ മടക്കിനൽകിയത് 827 കോടി രൂപ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി മൂലം റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ കമ്പനി മടക്കിനൽകി. 9.55 ലക്ഷം പിഎൻആറുകൾക്കാണ് (പാസഞ്ചർ നെയിം റെക്കോർഡുകൾ) ഇത്രയും തുക മടക്കിനൽകിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡിസംബർ 1 മുതൽ 7 വരെ മാത്രം 5.86 ലക്ഷം പിഎൻആർ ടിക്കറ്റുകളാണ് റദ്ദായത്. ഇവയുടെ മാത്രം റീഫണ്ട് മൂല്യം 569.65 കോടിയാണ്. നവംബർ 21 മുതൽ ഡിസംബർ 7 വരെ ഇത് ആകെ 827 കോടി രൂപയാണ്.

തുക റീഫണ്ട് ചെയ്യാനായി കേന്ദ്രം നിശ്ചയിച്ച സമയപരിധി ഞായറാഴ്ച രാത്രി 8 വരെയായിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ 4,500 ബാഗുകൾ ഇതുവരെ ഉപയോക്താക്കളുടെ വീടുകളിലെത്തിച്ചു. ബാക്കി 4,500 ബാഗുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ നൽകും. തിങ്കളാഴ്ച 1802 സർവീസുകൾ നടത്തുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. ഏകദേശം 500 സർവീസുകളാണ് റദ്ദാവുക.

You might also like

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

ഇ85 ഇന്ധനവും തേനീച്ചക്കൂട്ടവും: പ്രചരിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ എഐ യാഥാർത്ഥ്യം

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

യുക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് കാർണി

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

Top Picks for You
Top Picks for You