newsroom@amcainnews.com

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാക്കിസ്ഥാന്‍ ഡിജിഎംഒയുമായി ഹോട്ട്‌ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

മൂന്ന് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ശേഷം, പാക്കിസ്ഥാന്‍ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 10ന് വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനം മെയ് 18 വരെ തുടരാനാണ് തുടര്‍ചര്‍ച്ചകളില്‍ തീരുമാനമായിരിക്കുന്നത്.

അതേസമയം, ജമ്മുകശ്മീരിലെ ത്രാലില്‍ ജാഗ്രത തുടരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തിരച്ചില്‍ തുടരും. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഗുജറാത്തിലെത്തും. അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. വ്യോമസേനമേധാവി എ പി സിങും ഒപ്പമുണ്ട്. സന്ദര്‍ശന വിവരം പ്രതിരോധമന്ത്രി തന്നെ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭുജിലെ വ്യോമത്താവളം പ്രതിരോധ മന്ത്രിസന്ദര്‍ശിക്കും.

You might also like

ഗാസ സഹായക്കപ്പലിലെ കനേഡിയൻ പൗരന്മാരുടെ അറസ്റ്റ്: രൂക്ഷവിമർശനവുമായി കാർണി

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനം സെപ്റ്റംബർ 12, 13 തീയതികളിൽ

ആൽബർട്ട മന്ത്രിസഭ പുനഃസംഘടന: ജേസൺ നിക്സൺ പുതിയ ധനമന്ത്രി

വീണ്ടും ഇരുട്ടടി; സിഎൻജി വില 2 രൂപ കൂട്ടി

ടെക്സസിൽ വെടിവെപ്പ്: നിരവധിപേർക്ക് പരുക്ക്, അക്രമി കസ്റ്റഡിയിൽ

ഞാൻ പണിയെടുക്കുന്നത് എന്റെ സ്വന്തം ശവക്കുഴിയിലാണ്: തങ്ങളെത്തന്നെ മാറ്റിസ്ഥാപിച്ചേക്കാവുന്ന റോബോട്ടുകൾക്ക് ഇന്ത്യയിലെ തൊഴിലാളികൾ പരിശീലനം നൽകുന്നു

Top Picks for You
Top Picks for You