newsroom@amcainnews.com

ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ല; യുദ്ധാനന്തരം ഗാസയിൽ ഹമാസിന് സ്ഥാനമുണ്ടാവില്ലെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ന്യൂയോർക്ക്: ഇസ്രയേലിൽ 2023ൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ പലസ്തീൻ ജനത തള്ളിക്കളയുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുദ്ധാനന്തരം ഗാസയിൽ ഹമാസിനു സ്ഥാനമുണ്ടാവില്ലെന്നും അവർ ആയുധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് വീസ നിഷേധിച്ചതിനാൽ വിഡിയോ വഴിയായിരുന്നു പലസ്തീൻ നേതാവിന്റെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിലെ പ്രസംഗം.

ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ പലസ്തീൻ ജനതയുടെ ദയനീയസ്ഥിതി വിശദീകരിച്ച അദ്ദേഹം, ഗാസ നേരിടുന്നതു വംശഹത്യയും പട്ടിണിയും പലായനവുമാണെന്നു പറഞ്ഞു. ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നും അവകാശപ്പെട്ടു. ഗാസയുടെ ഭരണം കൂടി പലസ്തീൻ അതോറിറ്റി ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന സൂചനയാണു അബ്ബാസ് നൽകിയത്. നിലവിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം എന്നിവയാണു പരിമിത അധികാരങ്ങളോടെ പലസ്തീൻ അതോറിറ്റി ഭരിക്കുന്നത്. ബ്രിട്ടനടക്കം പാശ്ചാത്യശക്തികൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചതിനെ അബ്ബാസ് സ്വാഗതം ചെയ്തു.

You might also like

ജോധ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിൽ നിന്ന് എയർ ഇന്ത്യയും ഇൻഡിഗോയും നാളെ മുതൽ സർവീസ് ആരംഭിക്കും

മയക്കുമരുന്ന് കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് 15 വർഷം തടവ്

നാറ്റോ ഉച്ചകോടി: പ്രതിരോധ നയങ്ങളെയും അന്തർവാഹിനി കരാറിനെയും കുറിച്ച് കാർണി

ബാങ്ക് ഓഫ് കാനഡയിലെ പണിമുടക്ക്: താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്ന് CIRB

ഇന്ത്യൻ മാമ്പഴങ്ങളുടെ മധുരോത്സവം; ‘അറ്റ്‌ലാന്‍റ മാംഗോ മാനിയ 2026’ ശ്രദ്ധേയമായി

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

Top Picks for You
Top Picks for You