newsroom@amcainnews.com

സ്വകാര്യ സ്കൂൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കണം: ആൽബർട്ടയിൽ ജനകീയ ഹർജി അവസാനഘട്ടത്തിലേക്ക്

ആൽബർട്ടയിലെ സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഹർജിയിലെ ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ആൽബർട്ട ഫണ്ട്‌സ് പബ്ലിക് സ്കൂൾസ്’ എന്ന ഈ ക്യാംപെയ്നിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. നിലവിൽ 91000-ത്തിൽ അധികം ആളുകൾ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ പ്രവിശ്യയിൽ റഫറണ്ടം നടത്താൻ ഏകദേശം 1,77,732 ഒപ്പുകൾ ആവശ്യമാണ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്വകാര്യ മേഖലയ്ക്കുള്ള ഫണ്ട് അടിയന്തരമായി മാറ്റണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

അതേസമയം, ഈ നീക്കത്തിനെതിരെ ആൽബർട്ട അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് സ്കൂൾസ് രംഗത്തെത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും മറ്റുമായി നിരവധി സ്കൂളുകൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ധനസഹായം നിർത്തുന്നത് ഇവരെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വർഷം ഏകദേശം 29.4 കോടി ഡോളറാണ് പ്രവിശ്യയിലെ സ്വകാര്യ സ്കൂളുകൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് ഒപ്പുകൾ ലഭിച്ചില്ലെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി തുടർന്നും പോരാടുമെന്ന് ക്യാംപെയ്ൻ വക്താക്കൾ അറിയിച്ചു.

You might also like

ബിഷ്‌ണോയ് ഗ്യാങ് അംഗം അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

ആരാധകരുടെ ആവേശം അതിരുകടന്നു; കാറ്റിൽ പറന്ന കരിങ്കല്ല് തറച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു, ഡ്രൈവർക്ക് പരിക്ക്

വടക്കൻ ആൽബർട്ടയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

Top Picks for You
Top Picks for You