newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒന്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതോടെയാണ് നടപടി. നേരത്തെ, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഉയര്‍ന്ന ഫീസ് ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ ഫെഡറല്‍, പ്രവിശ്യാ ഫണ്ടിന്റെ കുറവ് നികത്തിയിരുന്നത്. ഈ സാഹചര്യത്തില്‍, നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ കൊണസ്റ്റോഗ കോളേജ് 190 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും നാല് ഉന്നത തസ്തികകളില്‍ നിന്നുള്ളവരെ ഒഴിവാക്കി.

അതേസമയം, ഒന്റാരിയോയിലെ കോളേജുകളിലും സര്‍വകലാശാലകളിലുമുണ്ടായ ഈ അവസ്ഥയ്ക്ക് ഡഗ് ഫോര്‍ഡ് സര്‍ക്കാരും ഉത്തരവാദികളാണെന്ന് പ്രവിശ്യാ എന്‍ഡിപി നേതാവ് മാരിറ്റ് സ്‌റ്റൈല്‍സ് കുറ്റപ്പെടുത്തി. പോസ്റ്റ് സെക്കന്ററി മേഖലയിലെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ കാരണം അടുത്ത തലമുറയുടെ ഭാവി അപകടത്തിലാണെന്ന് അവര്‍ പറഞ്ഞു. ഈ വെട്ടിക്കുറയ്ക്കലുകള്‍ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാട്ടര്‍ലൂ എംപി കാതറിന്‍ ഫൈഫുംചൂണ്ടിക്കാട്ടി.

You might also like

ഇന്നും വേനൽമഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

എക്സ്പ്രസ് എൻട്രി: ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 4,000 പേർക്ക് കൂടി സ്ഥിരതാമസത്തിന് ക്ഷണം

ഗായകൻ d4vd-ക്കെതിരെയുള്ള കൊലപാതക കേസ്: 14-കാരിയെ കൊലപ്പെടുത്തിയത് നിശബ്ദയാക്കാനെന്ന് റിപ്പോർട്ട്

കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ചൊവ്വാഴ്ച; ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം

മാധ്യമസ്വാതന്ത്ര്യം 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

Top Picks for You
Top Picks for You