newsroom@amcainnews.com

ധാതു സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി കനേഡിയൻ ഫെഡറൽ, പ്രവിശ്യാ നേതൃത്വങ്ങൾ

ഒൻ്റാരിയോ: ധാതു സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി കനേഡിയൻ ഫെഡറൽ, പ്രവിശ്യാ നേതൃത്വങ്ങൾ. വ്യാപാര യുദ്ധവും നിർണ്ണായക ധാതുസമ്പത്തും ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ കാനഡയുടെ സമ്പന്നമായ ധാതു നിക്ഷേപങ്ങളെ വീണ്ടും ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന് ഫെഡറൽ, പ്രവിശ്യാ നേതാക്കൾ വാഗ്ദാനം ചെയ്തു.

കാനഡയെ അമേരിക്കയോട് ചേർക്കാനുള്ള താല്പര്യം ട്രംപ് തുറന്ന് പ്രകടിപ്പിച്ചതോടെയാണ് രാജ്യത്തെ നിർണായക ധാതുക്കളിലുള്ള താൽപര്യം വർദ്ധിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ഒൻ്റാരിയോയിലെ 500 കിലോമീറ്റർ വരുന്ന റിങ് ഓഫ് ഫയർ ഏരിയ നിക്കൽ, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്. അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ഇവിടെ ഖനനത്തിനുള്ള എല്ലാ നടപടികളും എടുക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ അറിയിച്ചു. ഒരു ബില്യൻ ഡോളർ മുടക്കി ഇവിടേക്ക് റോഡ് ശൃംഖല നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റിങ് ഓഫ് ഫയർ മേഖലയുടെ വികസനത്തിനായി ഒൻ്റാരിയോ സർക്കാരുമായി ചേർന്ന് യോജിച്ച് പ്രവർത്തിക്കുമെന്ന് ലിബറൽ പാർട്ടി നേതാവ് മാർക് കാർണിയും അറിയിച്ചു.

മേഖലയുടെ വികസനത്തിനായി പ്രാദേശിക ഭരണകൂടവും നടപടി തുടങ്ങിയിട്ടുണ്ട്. ഖനികളുടെയും മറ്റ് വൻകിട പദ്ധതികളുടെയും വികസനം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണത്തിന് ഒൻ്റാരിയോ സർക്കാർ വ്യാഴാഴ്ച തുടക്കമിട്ടു. റിങ് ഓഫ് ഫയർ അടക്കമുള്ള ചില പ്രദേശങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകൾ” ആയി പ്രഖ്യാപിച്ച് കൊണ്ടാണ് വികസനം നടപ്പിലാക്കുക. എന്നാൽ വികസന പ്രവർത്തനങ്ങൾ തദ്ദേശീയർക്കിടയിൽ ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ തങ്ങളോട് ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

You might also like

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്ക് താത്കാലിക ഇടവേള: അടുത്ത ഡ്രോ തീയതി ഇതാ

പ്രതികളുടെ ജയിൽ മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ ശരത്‌ലാലിന്റെ കുടുംബം; സെൻട്രൽ ജയിലിൽ പ്രതികൾക്ക് സുഖവാസമെന്ന് ആരോപണം

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ഒരാള്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ വധിച്ചു

ഞാൻ പണിയെടുക്കുന്നത് എന്റെ സ്വന്തം ശവക്കുഴിയിലാണ്: തങ്ങളെത്തന്നെ മാറ്റിസ്ഥാപിച്ചേക്കാവുന്ന റോബോട്ടുകൾക്ക് ഇന്ത്യയിലെ തൊഴിലാളികൾ പരിശീലനം നൽകുന്നു

അപൂർവ്വമായൊരു പ്രസവവും അതിനുശേഷമുള്ള ജീവിതവും: ആമിനയുടെയും അലീമിന്റെയും നാല് കൺമണികളുടെ കഥ

ടൊറന്റോയിൽ വൻ കവർച്ച; ഒരുകോടിയിലധികം ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു

Top Picks for You
Top Picks for You