കാനഡ ഉൾപ്പെടെ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള ചില ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് യുഎസ് ഭരണകൂടം പുതിയ താരിഫ് പ്രഖ്യാപിച്ചു. വിതരണ ശൃംഖലകളിൽ (Supply Chain) നിർബന്ധിത തൊഴിൽ (Forced Labour) ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് കാനഡ, മെക്സിക്കോ, യുകെ എന്നീ രാജ്യങ്ങൾക്ക് 10 ശതമാനവും മറ്റു രാജ്യങ്ങൾക്ക് 12.5 ശതമാനവുമായിരിക്കും താരിഫ്. ട്രംപ് മുമ്പ് നടപ്പാക്കിയിരുന്ന ചില താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ 1974-ലെ Trade Act-ന്‍റെ Section 301 പ്രകാരമാണ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചത്.
അതേസമയം, നിർബന്ധിത തൊഴിൽ തടയുന്നതിനായി വിതരണ ശൃംഖലകളിൽ കർശന നിയമങ്ങൾ കാനഡ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും, അതിനാൽ പുതിയ താരിഫുകളിൽ നിന്ന് കാനഡയെ ഒഴിവാക്കണമെന്നും കനേഡിയൻ സർക്കാർ മുമ്പ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.







