newsroom@amcainnews.com

സംയുക്ത ഡ്രോൺ നിർമ്മാണം: പുതിയ കരാറിൽ ഒപ്പുവെച്ച് കാനഡ-യുക്രെയ്ൻ

സംയുക്തമായി ഡ്രോണുകൾ നിർമ്മിക്കാനുള്ള പുതിയ കരാറിൽ കാനഡയും യുക്രെയ്നും ഒപ്പുവെച്ചു. കനേഡിയൻ തലസ്ഥാനമായ ഓട്ടവയിൽ നടന്ന പ്രതിരോധ പ്രദർശനമായ ‘കാൻസെക്’ വേദിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുക്രെയ്നും കാനഡയും തമ്മിൽ വർദ്ധിച്ച് വരുന്ന സൈനിക സഹകരണത്തിന് അടിവരയിടുന്നതാണ് ഈ നീക്കം. കാനഡ ഇതിനകം തന്നെ യുക്രെയ്ന് ആയുധങ്ങളും സൈനിക പരിശീലനവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിവരുന്നുണ്ട്. പുതിയ ഡ്രോൺ നിർമ്മാണ കരാറോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാവുകയാണ്. കാനഡയിൽ നിർമ്മിക്കുന്ന ഡ്രോണുകൾ ഉടൻ തന്നെ യുദ്ധമുഖത്ത് എത്തിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

യുക്രെയ്നിയൻ കമ്പനിയായ ‘എയർലോജിക്സ്’, ഹാമിൽട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനിയായ ‘സെൻ്റിനൽ ആർ ആൻഡ് ഡി’ എന്നിവർ ചേർന്നാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. കാനഡയിൽ വച്ച് നിർമ്മിക്കുന്ന ഈ അത്യാധുനിക ഡ്രോൺ സംവിധാനങ്ങൾ ഉടനടി യുക്രെയ്ൻ സൈന്യത്തിന് കൈമാറും. പ്രതിരോധ സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിൻ്റെ തുടർച്ചയായാണ് ഈ പുതിയ കരാർ.

കാനഡയിലെയും യുക്രെയ്നിലെയും പ്രമുഖ പ്രതിരോധ കമ്പനികൾ ചേർന്നാണ് ഡ്രോണുകൾ വികസിപ്പിക്കുന്നത്. യുക്രെയ്ന് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനൊപ്പം കാനഡയുടെ പ്രതിരോധ മേഖലയ്ക്ക് ഈ കരാർ വലിയ ഉത്തേജനമാകും. നിലവിലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോണുകളാണ് ഏറ്റവും നിർണ്ണായക പങ്കുവഹിക്കുന്നത്. യുദ്ധത്തിലെ ഭൂരിഭാഗം നാശനഷ്ടങ്ങൾക്കും കാരണം ഡ്രോൺ ആക്രമണങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

You might also like

ബോഡി ക്യാമറകളിൽ എ.ഐ തത്സമയ പരിഭാഷ സംവിധാനം നടപ്പിലാക്കി കാൽഗറി പൊലീസ്

തായ്‌വാനിൽ സൈനിക പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

ഇന്ത്യൻ അമേരിക്കക്കാർ ഇപ്പോൾ സ്വാധീനമുള്ള ഒരു വോട്ടർ ഗ്രൂപ്പാണ് — എന്നാൽ പ്രധാന വിഷയങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

‘ഹണ്ടറെ ജോ മാപ്പ് നൽകി വിട്ടയക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു’, മുൻ പ്രഥമ പുത്രനോട് കാണിച്ചത് ‘അനീതിയാണെന്ന്’ ജിൽ ബൈഡൻ തുറന്നുപറയുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവർ എബോള നിരീക്ഷണത്തില്‍: ടെക്സസിൽ ജാഗ്രതാ നിര്‍ദേശം

Top Picks for You
Top Picks for You